ന്യൂഡൽഹി: ബലാകോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന് ശേഷം പാകിസ്ഥാൻ 513 തവണ വെടി നിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇന്ത്യൻ സൈന്യം. വലിയ ആയുധങ്ങളാണ് ഇതിൽ നൂറിലേറെ ആക്രമണങ്ങൾ നടത്താൻ പാകിസ്ഥാൻ ഉപയോഗിച്ചത്. ഇതിനെല്ലാം ഇന്ത്യ തിരിച്ചടിച്ചിട്ടുണ്ടെന്നും പാകിസ്ഥാന് വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും 16 കോർ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ പരംജീത് സിങ് പറഞ്ഞു.
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഭൂരിഭാഗം ആക്രമണങ്ങളും നടന്നതെന്നും പ്രകോപനം ഇല്ലാതെയാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകുന്നതെന്നും സൈനിക വക്താവ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ