രാഹുലിനെയും സോണിയയെയും ചേര്‍ത്ത് അശ്ലീലം പറഞ്ഞ് ബിജെപി നേതാവ് ; കോണ്‍ഗ്രസ് പരാതി നല്‍കി ( വീഡിയോ)

കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ പറയുമ്പോഴായിരുന്നു ബിജെപി നേതാവ് അസഭ്യ പ്രസ്താവന നടത്തിയത്
രാഹുലിനെയും സോണിയയെയും ചേര്‍ത്ത് അശ്ലീലം പറഞ്ഞ് ബിജെപി നേതാവ് ; കോണ്‍ഗ്രസ് പരാതി നല്‍കി ( വീഡിയോ)

സൊളാന്‍ : രാഹുല്‍ഗാന്ധിക്കെതിരെ കടുത്ത അശ്ലീല പദപ്രയോഗവുമായി ബിജെപി നേതാവ്. ഹിമാചല്‍ പ്രദേശിലെ ബിജെപി അധ്യക്ഷന്‍ സത്പാല്‍ സിംഗ് സട്ടിയാണ് വിവാദ പരാമര്‍ശം നടത്തിയത്. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ പറയുമ്പോഴായിരുന്നു ബിജെപി നേതാവ് അസഭ്യ പ്രസ്താവന നടത്തിയത്. 

സൊളാന്‍ ജില്ലയിലെ രാംഷേഹറില്‍ ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംബന്ധിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളനാണെന്നാണ് രാഹുല്‍ഗാന്ധി പറയുന്നത്. കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആക്ഷേപിക്കുന്നു. എന്നാല്‍ രാഹുലിന്റെ മാതാവ് സോണിയ ഗാന്ധി ജാമ്യത്തിലിറങ്ങിയ വ്യക്തിയാണ്. രാഹുലും ജാമ്യത്തിലാണ്. 

രാഹുലിന്റെ അളിയന്‍ റോബര്‍ട്ട് വദ്രയും ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇവര്‍ കള്ളനെന്ന് ആക്ഷേപിക്കുന്ന മോദിക്കെതിരെ ഒരു കേസ് പോലും ഇല്ല. ഒരു കോടതിയും ശിക്ഷിച്ചിട്ടില്ല. അത്തരത്തിലുള്ള മോദിയെ കള്ളനെന്ന് വിധിക്കാന്‍ രാഹുല്‍ ആരാണെന്ന് സത്പാല്‍ സട്ടി ചോദിച്ചു. 

തുടര്‍ന്നാണ് രാഹുലിനെയും അമ്മ സോണിയയെയും ചേര്‍ത്ത് സട്ടി അശ്ലീല പരാമര്‍ശം നടത്തിയത്. 'ഒരു പഞ്ചാബ് സ്വദേശി നിങ്ങളോട് പറയാനാവശ്യപ്പെട്ട ഒരു കാര്യം ഞാന്‍ പറയാം. ഇന്ത്യയുടെ കാവല്‍ക്കാരന്‍ കള്ളനാണെന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ നിങ്ങള്‍ ഒരു മദര്‍ചോറാണ്', സത്പാല്‍ സിംഗ് പറഞ്ഞു. 

ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിവാദ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. വിവാദ പരാമര്‍ശത്തില്‍ സത്പാല്‍ സട്ടി മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ മാപ്പുപറയില്ലെന്ന നിലപാടിലാണ് സട്ടി. ബിജെപി സംസ്ഥാന അധ്യക്ഷന്റെ മോശം പദപ്രയോഗത്തിനെതിരെ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. 

കൂടാതെ സത്പാല്‍ സട്ടിയുടേത് കടുത്ത പെരുമാറ്റ ചട്ട ലംഘനമാണെന്നും, ഇയാള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ മോശം പ്രയോഗം തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചാരണായുധമാക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com