ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട് അടിച്ചുതകര്‍ത്തു; തൃണമൂല്‍ അക്രമം തുടരുന്നു

ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പശ്ചിമബംഗാളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെയുളള തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമം തുടരുന്നു
ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട് അടിച്ചുതകര്‍ത്തു; തൃണമൂല്‍ അക്രമം തുടരുന്നു

കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പശ്ചിമബംഗാളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെയുളള തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമം തുടരുന്നു. ഹുഗ്ലിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട് കയറി ആക്രമിച്ചതാണ് ഒടുവിലതേത്. 

ലോകേത് ചാറ്റര്‍ജിയുടെ വാടകവീട്ടില്‍ കയറിയാണ് ഒരു സംഘം അക്രമികള്‍ പരാക്രമം അഴിച്ചുവിട്ടത്. ഇന്ന് രാവിലെയാണ് ആക്രമണം അഴിച്ചുവിട്ടത്. വീട് അലങ്കോലമാക്കിയ നിലയിലാണ്. കസേരകള്‍ അടിച്ചുതകര്‍ത്തു. സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ഓഫീസും അടിച്ചുതകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു.

കഴിഞ്ഞദിവസം സിപിഎം പിബി അംഗവും റായ്ഗഞ്ച് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിവെയ്പ് നടന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്നാണ് സിപിഎം ആരോപണം. മുഹമ്മദ് തലനാരിഴയ്ക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com