ആഗ്ര: വാട്‌സ്ആപ്പില്‍ അന്യപുരുഷനുമായി ചാറ്റ് ചെയ്തതിന് യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. കീടനാശിനി കുടിപ്പിച്ച് ശ്വാസം മുട്ടിച്ചാണ് യുവാവ് കൊലപാതകം നടത്തിയത്. 25കാരിയായ അഞ്ജലിയെയാണ് 26കാരനായ സോനു കൊലപ്പെടുത്തിയത്. ആഗ്രയിലാണ് സംഭവം നടന്നത്.
അന്യപുരുഷനുമായി അഞ്ജലി ചാറ്റ് ചെയ്യുന്നതിന്റെ പേരില്‍ കഴിഞ്ഞദിവസം രാത്രിയില്‍ ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സോനു അഞ്ജലിയെ നിർബന്ധിച്ച് കീടനാശിനി കുടിപ്പിച്ചത്. മരിച്ചില്ലെന്ന് മനസ്സിലായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഞ്ജലിയുടെ പിതാവിന്റെ പരാതിയില്‍ സോനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ സോനു കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഒമ്പത് വര്‍ഷം മുമ്പാണ് അഞ്ജലിയും സോനുവും വിവാഹിതരായത്. ഇരുവര്‍ക്കും അറും നാലും വയസ്സുള്ള കുട്ടികളുണ്ട്. അഞ്ജലിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ