മോഷണശ്രമം തടയാൻ ശ്രമിച്ചു; അമ്മയെയും മകളെയും നിസാമുദീന്‍ എക്‌സ്പ്രസില്‍ നിന്ന് തള്ളിയിട്ട് കൊന്നു 

നിസാമുദീൻ-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലാണ് സംഭവം
മോഷണശ്രമം തടയാൻ ശ്രമിച്ചു; അമ്മയെയും മകളെയും നിസാമുദീന്‍ എക്‌സ്പ്രസില്‍ നിന്ന് തള്ളിയിട്ട് കൊന്നു 

മധുര: മോഷണശ്രമം തടയാൻ ശ്രമിച്ച വീട്ടമ്മയെയും മകളെയും ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. നിസാമുദീൻ-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. ഡല്‍ഹി ഷഹാദരാ സ്വദേശിയായ മീന(55)യും മകൾ മനീഷയും (21) ആണ് കൊല്ലപ്പെട്ടത്. 

എഞ്ചീനീയറിങ് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ മനീഷയെ ചേര്‍ക്കാനായിരുന്നു ഇവരുടെ യാത്ര. മകൻ ആകാശും ഇവർക്കൊപ്പമുണ്ടായിരുന്നു. 

കള്ളന്മാരിൽ ഒരാള്‍ തന്റെ ബാഗ് എടുക്കുന്നത് കണ്ട‌ മീന അവരെ പിന്തുടര്‍ന്ന് തടയാന്‍ ശ്രമിച്ചു. ബഹളം കേട്ട് മനീഷയും അമ്മയ്ക്കൊപ്പം ഓടിയെത്തി. ബാഗ് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ പിടിവലി ഉണ്ടായി. കള്ളന്‍മാരിലൊരാള്‍ സ്ലീപ്പര്‍കോച്ചിന്റെ വാതിലിന് സമീപം വെച്ച് ഇരുവരെയും പുറത്തേക്ക് തള്ളിയിട്ട് ബാഗുമായി രക്ഷപ്പെടുകയായിരുന്നു. അഡ്മിഷന് വേണ്ടിയുള്ള പണവും ഹോസ്റ്റല്‍ ഫീസും ചെക്കും മൊബൈല്‍ ഫോണുമാണ് ബാഗിലുണ്ടായിരുന്നത്. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. 

ആകാശ്‌ ട്രെയിനിന്റെ ചങ്ങല വലിച്ച് നിര്‍ത്തി സിആര്‍പിഎഫിനെ വിവരം അറിയിച്ചു. സിആര്‍പിഎഫ് കൈമാറിയ വിവരമനുസരിച്ച് സംഭവസ്ഥലത്തേക്ക് ആംബുലൻസ് എത്തിയെങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com