ന്യൂഡൽഹി: മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അമ്മയും മക്കളും അറസ്റ്റിൽ. കുഞ്ഞിനെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അമ്മയും മകനും മകളും അടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്.
ബാവനയിൽനിന്നാണ് മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയത്. ഇവിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു വാഹനം പാർക്ക് ചെയ്തിരുന്നതായി കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. വാഹനം കുട്ടിയുടെ സമീപത്തു താമസിച്ചിരുന്ന യുവാവിന്റേതാണെന്ന് കണ്ടെത്തി. ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരം ലഭിച്ചത്.
സഹോദരിയുടെ വിവാഹത്തിനായി പണം കണ്ടെത്തുന്നതിനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് യുവാവ് ചോദ്യംചെയ്യലിൽ പറഞ്ഞു. തന്റെ പിതാവ് കഴിഞ്ഞ വർഷം മരിച്ചെന്നും ഇതിനുശേഷം പണമില്ലാത്തതിനാൽ സഹോദരിയുടെ വിവാഹം മുടങ്ങിയിരുന്നെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത്.
ആദ്യം എതിർത്ത അമ്മയും സഹോദരിയും പിന്നീട് ഒപ്പം നിൽക്കാൻ തയ്യാറായെന്നും യുവാവ് പറഞ്ഞു. കുട്ടിയുടെ പിതാവിനോട് 75 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു ഇവരുടെ പദ്ധതി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ