ഉന്നാവോ പെൺകുട്ടിയുടെ അഭിഭാഷകന്റെ നിലയും അതീവ ഗുരുതരം

സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ വിമാനമാർഗം തിങ്കളാഴ്ചയാണ് ലക്നൗവിലെ ആശുപത്രിയിൽനിന്നും എയിംസിൽ എത്തിച്ചത്.
ഉന്നാവോ പെൺകുട്ടിയുടെ അഭിഭാഷകന്റെ നിലയും അതീവ ഗുരുതരം

ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റ ഉന്നാവോ പെണ്‍കുട്ടിയുടെയും അഭിഭാഷകന്‍റെയും നില അതീവ ഗുരുതരമെന്ന് എയിംസ് ആശുപത്രി. ഇരുവരും ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നതെന്നും ആശുപത്രി അധികൃതർ ബുധനാഴ്ച അറിയിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപായിരുന്നു ഇവരെ എയിംസിലേക്ക് മാറ്റിയത്.

ജൂലൈ 28നാണ് പെൺകുട്ടിയും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറിൽ ട്രക്കിടിച്ച് ഇരുവർക്കും ഗുരുതരമായി പരുക്കേറ്റത്. പെണ്‍കുട്ടിയുടെ ബന്ധുകൾ അപകടത്തിൽ മരിച്ചിരുന്നു. നമ്പര്‍ മറച്ച ട്രക്ക് അമിത വേഗത്തിലെത്തി ഇവർ സഞ്ചരിക്കുകയായിരുന്ന കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. 

സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ വിമാനമാർഗം തിങ്കളാഴ്ചയാണ് ലക്നൗവിലെ ആശുപത്രിയിൽനിന്നും എയിംസിൽ എത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com