രാമന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ തന്റെ വംശം; ബിജെപി എംപിക്ക് പിന്നാലെ അവകാശവാദവുമായി കോണ്‍ഗ്രസ് നേതാവും

താന്‍ ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരിയാണെന്ന രാജസ്ഥാനിലെ ബിജെപി എംപിയുടെ അവകാശവാദത്തിന് പിന്നാലെ തന്റെ വംശമാണ് രാമന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാരെന്ന വാദവുമായി കോണ്‍ഗ്രസ് നേതാവും രംഗത്ത്.  
രാമന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ തന്റെ വംശം; ബിജെപി എംപിക്ക് പിന്നാലെ അവകാശവാദവുമായി കോണ്‍ഗ്രസ് നേതാവും

താന്‍ ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരിയാണെന്ന രാജസ്ഥാനിലെ ബിജെപി എംപിയുടെ അവകാശവാദത്തിന് പിന്നാലെ തന്റെ വംശമാണ് രാമന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാരെന്ന വാദവുമായി കോണ്‍ഗ്രസ് നേതാവും രംഗത്ത്. കോണ്‍ഗ്രസ് വക്താവായ സത്യേന്ദ്ര രാഘവാണ് അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. രാഘവ രജപുത്ര വിഭാഗക്കാരാണ് രാമന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാരെന്നാണ് കോണ്‍ഗ്രസ് നേതാവ് പറഞ്ഞിരിക്കുന്നത്.

വാത്മീകി രാമായണത്തെ ചൂണ്ടിക്കാട്ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് രാഘവ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തന്റെ കുടുബമായ ബാദ്ഗുജാര്‍ രാമന്റെ മൂത്ത മകനായ ലവന്റെ മൂന്നാംതലമുറയാണ് എന്നാണ് രാഘവ് അവകാശപ്പെടുന്നത്. 

ലവ തന്റെ രാജ്യം സ്ഥാപിച്ചത് ഇപ്പോള്‍ അയോധ്യ സ്ഥിതി ചെയ്യുന്ന ഉത്തര കൗശലിലാണെന്നും രണ്ടാമത്തെ മകനായ കുശന്റെ സാമ്രാജ്യം ദക്ഷിണ കൗശലിലായിരുന്നുവെന്നും രാഘവ് പറയുന്നു.

അയോധ്യാക്കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ കഴിഞ്ഞദിവസം സുപ്രീംകോടതി ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാര്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ബിജെപി എംപിയും കോണ്‍ഗ്രസ് നേതാവും രംഗത്ത് വന്നിരിക്കുന്നത്. 

തന്റെ പിതാവ് ശ്രീരാമന്റെ 309ാമത്തെ പിന്തുടര്‍ച്ചക്കാരനാണെന്നാണ് ഇവര്‍ പറയുന്നത്. തങ്ങളെ പോലെ നിരവധിയാളുകള്‍ ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരായി ഈ ലോകത്തുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ജയ്പുര്‍ രാജകുടുംബാംഗമാണ് ദിയ. അവകാശവാദത്തെ സാധൂകരിക്കാനുള്ള തെളിവുകള്‍ ചോദിച്ചപ്പോള്‍, തന്റെ കുടുംബത്തിന്റെ കൈവശം രേഖകളും കയ്യെഴുത്തുപ്രതികളുമുണ്ടെന്നും ദിയ പറഞ്ഞു.

ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരാണെന്നത് ചെറുപ്പം മുതല്‍ വീട്ടില്‍നിന്നു കേള്‍ക്കുന്നതാണ്. കച്‌വാഹ വംശത്തെ കുറിച്ച് ഓണ്‍ലൈനില്‍ തിരഞ്ഞാല്‍ ഞങ്ങളുടെ വംശപാരമ്പര്യം കുശനിലേക്ക് എത്തിച്ചേരുന്നതും കാണാം ദിയ കൂട്ടിച്ചേര്‍ത്തു. കോടതി ആവശ്യപ്പെട്ടാല്‍ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും എന്നാല്‍ കോടതി നടപടികളില്‍ ഇടപെടാനില്ലെന്നും അവര്‍ വ്യക്തമാക്കി. കുശന്റെ സഹോദരനായ ലവന്റെ പിന്തുടര്‍ച്ചക്കാരാണ് തങ്ങളെന്ന് റാത്തോഡുകള്‍ അവകാശപ്പെടാറുണ്ടെന്നും ദിയ പറഞ്ഞു. രാജ്‌സാമന്ദ് ലോക്‌സഭാ മണ്ഡലത്തെയാണ് ദിയ പ്രതിനിധീകരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com