ജയ്പുർ: യുവാവിനെ മർദ്ദിച്ച് അവശനാക്കിയ അക്രമി സംഘം ഒപ്പമുണ്ടായിരുന്ന യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചു. യുവതിയെ രക്ഷിക്കാനാകാതെ പോയ ദുഃഖത്തിൽ ഞായറാഴ്ച രാത്രി യുവാവ് ആത്മഹത്യ ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്.
ബൻസ് വാഡ ജില്ലയിൽ യുവാവും പ്രതിശ്രുത വധുവായ 19 വയസുള്ള ദളിത് യുവതിയും രാത്രി ബൈക്കിൽ പോകുമ്പോഴാണു യുവാക്കൾ ആക്രമിച്ചത്. യുവാവിന്റെ ഫോൺ പിടിച്ചെടുത്ത് തല്ലി ഓടിച്ച ശേഷം യുവതിയെ വിജനമായ സ്ഥലത്തെത്തിച്ചും മറ്റൊരു ഗ്രാമത്തിലെത്തിച്ചും അഞ്ച് പേർ പീഡിപ്പിക്കുകയായിരുന്നു.
പ്രതികളിലൊരാളുടെ ഭാര്യ, മരിച്ച യുവാവിന്റെ ഫോൺ ഓൺ ചെയ്തതോടെ പൊലീസ് അയാളെ പിടികൂടി. ഇതിലെ ഫോൺ പരിശോധിച്ചാണ് അന്വേഷണം ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയിലേക്ക് എത്തിയത്. പ്രതികളെെല്ലാം അറസ്റ്റ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ