മൊബൈൽ ഉപഭോക്താക്കളുടെ കീശകാലിയാകും; മറ്റുള്ളവർക്ക് പിന്നാലെ ജിയോയും നിരക്ക് കുത്തനെ കൂട്ടി; 40 ശതമാനം വർധന

പുതിയ നിരക്കുകൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും
മൊബൈൽ ഉപഭോക്താക്കളുടെ കീശകാലിയാകും; മറ്റുള്ളവർക്ക് പിന്നാലെ ജിയോയും നിരക്ക് കുത്തനെ കൂട്ടി; 40 ശതമാനം വർധന

മുംബൈ: റിലയൻസ് ജിയോ സേവന നിരക്കുകൾ വീണ്ടും ഉയർത്തുന്നു. കോൾ, ഡേറ്റ നിരക്കുകൾ 40 ശതമാനം വരെ വർധിപ്പിക്കുമെന്ന് റിലയൻസ് ജിയോ പത്രക്കുറിപ്പിൽ അറിയിച്ചു. പുതിയ നിരക്കുകൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

നേരത്തെ, ടെലികോം കന്പനികളായ ഭാരതി എയർട്ടെലും വോഡഫോണ്‍-ഐഡിയയും നിരക്കുകൾ വർധിപ്പിക്കുമെന്ന് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ഡിസംബർ മൂന്നിന് പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകളിൽ 42 ശതമാനം വർധനവാണ് കമ്പനികൾ പ്രഖ്യാപിച്ചിട്ടുള്ളത്.സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ കമ്പനികള്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്.

വോഡഫോണ്‍ ഐഡിയ പുതിയ താരിഫുകള്‍ നല്‍കും. രണ്ട് ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നീ കാലയളവിലേക്കുള്ള നിരക്കുകളാണ് പ്രഖ്യാപിച്ചത്. നിലവിലെ നിരക്കുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ 42 ശതമാനം വര്‍ധനവാണ് ഉണ്ടാകുന്നത്.

മറ്റൊരു കമ്പനിയായ ഭാരതി എയര്‍ടെലും നിരക്കുകള്‍ പ്രഖ്യാപിച്ചു. താരിഫുകളില്‍ 50 പൈസ മുതല്‍ 2.85 രൂപവരെയാണ് വര്‍ധനവ്. പരിധിക്ക് മുകളിലുള്ള ഡാറ്റ ഉപയോഗത്തിന് കൂടുതല്‍ നിരക്ക് ഈടാക്കും. എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റ് നെറ്റ്‌വര്‍ക്കിലേക്കുള്ള അണ്‍ലിമിറ്റഡ് കോളിങ്ങിനും തുക ഈടാക്കും. കഴിഞ്ഞ പാദത്തില്‍ ഐഡിയ-വോഡഫോണ്‍ 50000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. അതോടൊപ്പമാണ് ഇരു കമ്പനികളും സ്‌പെക്ട്രം വാടക ഇനത്തില്‍ ഉള്‍പ്പടെ വന്‍ കുടിശ്ശിക വരുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com