ചണ്ഡിഗഡ്: കൂട്ടമാനഭംഗത്തിനിരയാക്കിയവർ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പതിനേഴുകാരിയുടെ പരാതി. ഹരിയാനയിലെ പൽവലിൽ നിന്നുള്ള പെൺക്കുട്ടിയാണ് പൊലീസിൽ പരാതി നൽകിയത്.
നാലു പേർക്കെതിരേ ഈ വർഷമാദ്യമാണ് പെണ്‍കുട്ടി പീഡന പരാതി നൽകിയത്. എന്നാൽ ഫോറൻസിക് റിപ്പോർട്ടിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഈ കേസ് തള്ളി. ഇതിന് പിന്നാലെയാണ് പെൺക്കുട്ടി വീണ്ടും പരാതിയുമായി പൊലീസനെ സമീപിച്ചിരിക്കുന്നത്. സ്വന്തം ഗ്രാമത്തിൽ തന്നെയുള്ള നാല് പേർക്കെതിരെയാണ് പെൺക്കുട്ടിയുടെ ആരോപണം.
ഡിസംബർ നാലാം തിയതി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ തന്നെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ പ്രദേശത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണു പെണ്‍കുട്ടി മൊഴി നൽകിയിരിക്കുന്നത്. പെൺക്കുട്ടിയുടെ പരാതിയിൽ കേസെടുത്തെന്നും അന്വേഷണം ആരംഭിച്ചതായും പൽവൽ പോലീസ് സൂപ്രണ്ട് നരേന്ദ്ര ബിജർനിയ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ