ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു തീ കൊളുത്തി. 90 ശതമാനം പൊള്ളലേറ്റ 18കാരിയായ പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫത്തേപുർ ജില്ലയിലെ ഹുസൈൻഹജ് എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
ബന്ധുവായ 22കാരനാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ ബന്ധു പീഡിപ്പിക്കുകയായിരുന്നെന്നു പിതാവ് പറഞ്ഞു. മണ്ണെണ്ണയൊഴിച്ചാണ് പ്രതി പെൺകുട്ടിയെ തീ കൊളുത്തിയത്.
പെൺകുട്ടിയെ കാൺപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓക്സിജന്റെ സഹായത്താലാണ് ജീവൻ നിലനിർത്തുന്നത്.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഫത്തേപുർ ജില്ലാ മജിസ്ട്രേറ്റും പൊലീസ് മേധാവിയും പെൺകുട്ടിയുടെ വീട് സന്ദർശിച്ചു. പ്രതിക്കെതിരെ കർശന നടപടിയെടുക്കുമെന്നു വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ