വിവാഹ അഭ്യര്‍ത്ഥന നിരസിച്ചത് സഹിച്ചില്ല, 'ജയിലില്‍ പോകുകയാണെങ്കില്‍ അവളെയും കൊണ്ടേ പോകു'; മോഷണവിവരങ്ങള്‍ ഏറ്റുപറഞ്ഞ് കളളന്‍

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതില്‍ കുപിതനായ മോഷ്ടാവ് പൊലീസില്‍ കീഴടങ്ങി കവര്‍ച്ചാവിവരങ്ങള്‍ വെളിപ്പെടുത്തി
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ചണ്ഡീഗഡ്: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതില്‍ കുപിതനായ മോഷ്ടാവ് പൊലീസില്‍ കീഴടങ്ങി കവര്‍ച്ചാവിവരങ്ങള്‍ വെളിപ്പെടുത്തി. മോഷണസംഘത്തിലെ യുവതിയോടാണ് ഇയാള്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. യുവാവിനൊപ്പം യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഹരിയാന അംബാല ജില്ലയിലെ സിര്‍സയിലാണ് സംഭവം. ഹരിയാന, പഞ്ചാബ് എന്നി സംസ്ഥാനങ്ങളില്‍ വിവിധ കവര്‍ച്ചാക്കേസുകളുമായി ബന്ധപ്പെട്ട സംഘത്തിലെ കണ്ണിയായ വിനോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സംഘാംഗമായ റാണിയെയും  പൊലീസ് പിടികൂടിയത്.

റാണിയുടെയും കുടുംബത്തിന്റെയും ഒപ്പമാണ് വിനോദ് താമസിച്ചിരുന്നത്.  വിവാഹം കഴിക്കണമെന്ന് വിനോദ് നിരന്തരം റാണിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവാഹ അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതില്‍ കുപിതനായ വിനോദ് അടുത്തിടെ, കവര്‍ച്ചാസംഘം ലക്ഷ്യമിട്ട കടകളുടെ വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വിനോദ് കുറ്റങ്ങള്‍ ഏറ്റുപറഞ്ഞു. വിനോദിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ റാണിയെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com