അലിഗഡ്: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍, ഗാന്ധിജിയുടെ ചിത്രത്തിൽ നിറയൊഴിച്ച് ആഘോഷിച്ച ഹിന്ദുമഹാസഭ നേതാവ് അറസ്റ്റിൽ. ഗാന്ധിയുടെ കോലത്തിൽ പ്രതീകാത്മകമായി വെടിയുതിര്‍ത്ത ഹിന്ദുമഹാസഭ നേതാവ് പൂജാ ശകുൻ പാണ്ഡെ ആണ് അറസ്റ്റിലായത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പാണ്ഡെയെ അലിഗഡിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൂജാ ശകുൻ പാണ്ഡെയുടെ ഭർത്താവ് അശോക് പാണ്ഡെയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവുമായി ബന്ധപ്പെട്ട് 12 പേർക്കെതിരെയാണ് ഉത്തർപ്രദേശ് പൊലീസ് കേസെടുത്തത്. ഗാന്ധി വധം പുനസൃഷ്ടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളിൽ ഉണ്ടായിരുന്ന മൂന്നു പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാജ്യം രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വദിനം ആചരിച്ച ജനുവരി 30 ന് അലിഗഡില്‍ ഗാന്ധി വധം പുനരാവിഷ്ക്കരിച്ച് ഹിന്ദുമഹാസഭ ആഘോഷിക്കുകയായിരുന്നു. കോലത്തിനു നേരെ വെടിയുതിര്‍ത്ത ശേഷം രക്തമെന്ന് തോന്നിപ്പിക്കും വിധം ചുവന്ന ചായമൊഴുക്കിയുമാണ് ഗാന്ധിവധത്തിന്റെ ഓര്മ പുതുക്കിയത്. തുടര്‍ന്ന് ഹിന്ദുമഹാസഭ നേതാക്കള്‍ ഗാന്ധിയുടെ കൊലപാതകിയായ നാഥൂറാം ഗോഡ്സെയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും മധുരം വിളമ്പുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ