മമ്മൂട്ടിയുടെ യാത്രയ്‌ക്കെതിരെ കോണ്‍ഗ്രസ്;'സോണിയയെ മോശമായി ചിത്രീകരിച്ചു'

ചിത്രത്തില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപണം
മമ്മൂട്ടിയുടെ യാത്രയ്‌ക്കെതിരെ കോണ്‍ഗ്രസ്;'സോണിയയെ മോശമായി ചിത്രീകരിച്ചു'

ന്യൂഡല്‍ഹി:  മമ്മൂട്ടി മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആറായി വേഷമിടുന്ന യാത്ര തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി നിറഞ്ഞ സദസ്സില്‍ പ്രത്യക്ഷപ്പെട്ട സിനിമയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പ്രമേയത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നതോടെ ചിത്രം വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്.

ചിത്രത്തില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപണം. ഇതിന് പിന്നില്‍ ഹിഡന്‍ അജന്‍ഡ ഉണ്ടെന്ന് ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് വക്താവ് ജന്‍ഗ ഗൗതം പറഞ്ഞു.

വൈഎസ്ആറിന്റെ കഥ പറയുന്ന ചിത്രം കോണ്‍ഗ്രസിനെ ഉന്നം വെയ്ക്കുന്നതായി ജന്‍ഗ ഗൗതം ആരോപിച്ചു. പ്രത്യേകിച്ച് സോണിയ ഗാന്ധിയെ ലക്ഷ്യം വെച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ ഹിഡന്‍ അജന്‍ഡ ഉണ്ട്. ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യുന്നതിനുളള ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണ് നടന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു.

ഇത് ഒരു ബയോപിക് അല്ല ബയോ ട്രിക്കാണ് എന്നാണ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്‍ രഘുവീര റെഡ്ഡിയുടെ വിമര്‍ശനം. രാജശേഖര റെഡ്ഡി ഒരു ശരിയായ കോണ്‍ഗ്രസുകാരനാണെന്ന് ചിത്രീകരിക്കാന്‍ ചിത്രത്തിന്റെ പിന്നിലുളളവര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി കാണണമെന്ന് ആഗ്രഹിച്ചിരുന്ന നേതാവായിരുന്നു വൈഎസ്ആര്‍ എന്നും രഘുവീര റെഡ്ഡി പറഞ്ഞു. ചിത്രത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കണമോയെന്ന് ചിത്രം കണ്ടതിന് ശേഷം തീരുമാനിക്കുമെന്ന് മറ്റൊരു കോണ്‍ഗ്രസ് നേതാവായി വി ഗുരുനാദം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com