ന്യൂഡല്‍ഹി: 40 രൂപയ്ക്ക് വേണ്ടിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 14 കാരന്‍ ഇരട്ട സഹോദരനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് ഇളയ സഹോദരൻ ജ്യേഷ്ഠനെ ക്രൂരമായി കൊലപ്പെടുത്തിയത്. മൃതശരീരം പൊലീസ് പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
സംഭവം നടക്കുന്നതിന്റെ തലേ ദിവസം രാത്രി 40 രൂപയെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. കൃത്യം നടന്ന ദിവസം ഉച്ചയ്ക്ക് വീട്ടിലെത്തിയ മൂത്ത സഹോദരന്‍ ഭക്ഷണം കഴിച്ച ശേഷം ഉറങ്ങുമ്പോള്‍ ഇളയ സഹോദന്‍ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.
ബന്ധുക്കളും സുഹൃത്തുക്കളും തന്നെ തഴയുന്നുവെന്നും മൂത്ത സഹോദരനെ അമിതമായി പരിഗണിക്കുന്നുവെന്നും ഇളയ കുട്ടിക്ക് പരാതിയുണ്ടായിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നു. മൂത്തയാള്‍ സ്‌കൂളില്‍ പ്രസിദ്ധനായതും സഹോദരനോട് പക ഇരട്ടിക്കാന്‍ കാരണമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ