ബുലന്ദ്ശഹര്‍ ആള്‍ക്കൂട്ട കൊലപാതകം: മുഖ്യപ്രതിയായ ബജ്‌റംഗ്ദള്‍ നേതാവ് അറസ്റ്റില്‍ 

ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. 
ബുലന്ദ്ശഹര്‍ ആള്‍ക്കൂട്ട കൊലപാതകം: മുഖ്യപ്രതിയായ ബജ്‌റംഗ്ദള്‍ നേതാവ് അറസ്റ്റില്‍ 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ഉണ്ടായ ആള്‍ക്കൂട്ട കൊലപാതകങ്ങളിലെ മുഖ്യ പ്രതി പിടിയില്‍. ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് പിടിയിലായത്. ബജ്രംഗ്ദളിന്റെ ബുലന്ദ്ശഹര്‍ ജില്ലാ കോഓര്‍ഡിനേറ്ററാണ് യോഗേഷ്. ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. 
 
ബുലന്ദ്ശഹറില്‍ പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെ ഉണ്ടായ ആള്‍ക്കൂട്ട കലാപം നിയന്ത്രിക്കാനെത്തിയ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെയും സംഘത്തെയും ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റാണ് സുബോധ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദേശവാസിയായ ഒരാളും കൊല്ലപ്പെട്ടിരുന്നു.

സുബോധ് കുമാര്‍ സിങ് 2015ല്‍ ദാദ്രിയില്‍ പശുവിനെ കൊലപ്പെടുത്തി ഭക്ഷിച്ചുവെന്നാരോപിച്ച് അഖ്‌ലാഖ് എന്നയാളെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ സൈനികന്‍ ജിതേന്ദ്ര മാലിക്ക് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com