ഭർത്താവിനെ ക്വട്ടേഷൻ കൊടുത്തു കൊന്നു, പിന്നാലെ കാൺമാനില്ലെന്ന് പൊലീസിൽ പരാതി നൽകി, പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതക കഥ; യുവതിയടക്കം എട്ട് പേർ അറസ്റ്റിൽ

കോട്ടൻ ബാഗിൽ പൊതിഞ്ഞ കയർ ഉപയോഗിച്ച് കെട്ടിമുറുക്കിയനിലയിലാണ് മൃതദേ​ഹം പൊലീസ് കണ്ടെത്തിയത്
ഭർത്താവിനെ ക്വട്ടേഷൻ കൊടുത്തു കൊന്നു, പിന്നാലെ കാൺമാനില്ലെന്ന് പൊലീസിൽ പരാതി നൽകി, പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതക കഥ; യുവതിയടക്കം എട്ട് പേർ അറസ്റ്റിൽ

ഹരിയാന: വാടക കൊലയാളികളുടെ സഹായത്തോടെ ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭാര്യയേയും സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ ജോഗിന്ദർ സിങ്ങ് എന്ന യുവാവാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. കോട്ടൻ ബാഗിൽ പൊതിഞ്ഞ കയർ ഉപയോഗിച്ച് കെട്ടിമുറുക്കിയനിലയിലാണ് ഇയാളുടെ മൃതദേ​ഹം പൊലീസ് കണ്ടെത്തിയത്. 

ഇയാളുടെ ഭാര്യ സ്വീറ്റിയും ഏഴ് സഹായികളുമാണ് കൊലപാതകത്തിന് പിന്നിലെത്താണ് പൊലീസ് കണ്ടെത്തൽ. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിനെ കൊല്ലാൻ വാടക കൊലയാളികളെ ഏർപ്പെടുത്തിയതായി ചോദ്യംചെയ്യലിനിടയിൽ സ്വീറ്റി പൊലീസിനോട് സമ്മതിച്ചു.  ഭർത്താവിന്റെ അവിഹിത ബന്ധമാണ് കൊലയ്ക്ക് കാരണമെന്നാണ് മൊഴി. കാമുകിയുടെ പേരിലേക്ക് ഭർത്താവ് സ്വത്തുക്കൾ മാറ്റുമോയെന്ന് ഭയന്നാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 

ഈ മാസം 15-16 തിയതികളിലായാണ് കൊല നടത്തിയതെന്നാണ് പൊലീസ് നി​ഗമനം. മർദ്ദിച്ചു അവശനാക്കിയ ശേഷം കൊലപ്പെടുത്തി മലയിടുക്കിയിലേയ്ക്ക് മൃതദേഹം എറിഞ്ഞു കളഞ്ഞുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഭർത്താവിനെ കാൺമാനില്ലെന്ന് പരാതിപ്പെട്ട് സ്വീറ്റി തന്നെയാണ് പൊലീസിൽ പരാതി നൽകിയതും. പരാതിപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകകഥ പുറത്തുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com