മുംബൈ: 'താക്കറെ' സിനിമയുടെ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കാത്തതിനെതിരെ മുംബൈയിലെ തിയേറ്ററിനുള്ളില്‍ ശിവസേനാ പ്രവര്‍ത്തകരുടെ പ്രതിഷേധം. ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ കഥ പറയുന്ന സിനിമയാണ് താക്കറെ.
വാഷിയിലെ ഒരു തിയേറ്ററിന് പുറത്താണ് ശിവസേനാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ കുത്തിയിരുന്നു. ഇതിനിടെ തിയേറ്റര്‍ സ്റ്റാഫുമായി പ്രവര്‍ത്തകര്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം റിലീസായത്. ചിത്രം റിലീസാവുന്നതിന് മുൻപേ വിവാദവും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ചിത്രം റിലീസാവുന്നതെന്നായിരുന്നു പ്രധാന ആരോപണം.
എന്നാല്‍ ബാല്‍ താക്കറെയുടെ ജന്മദിനം ജനുവരിയിലായതിനാലാണ് ചിത്രം അതേ മാസം റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് അഭിനേതാക്കളായ നവാസുദ്ദീന്‍ സിദ്ദിഖിയും അമൃതാ റാവുവും പറഞ്ഞിരുന്നു. ജനുവരി 23നായിരുന്നു താക്കറെയുടെ ജന്മദിനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ