ലക്നൗ: വീട്ടില്‍ കൃത്യസമയത്ത് മടങ്ങിയെത്തിയില്ലെന്ന കാരണം പറഞ്ഞ് യുവതിയെ ഭര്‍ത്താവ് ഫോണിലൂടെ മൂത്തലാഖ് ചൊല്ലി ഒഴിവാക്കി. കിടപ്പിലായ മുത്തശ്ശിയെ കാണാൻ പോയ ഭാര്യ തിരികെയെത്താൻ പത്ത് മിനിറ്റ് വൈകിയതാണ് മുത്തലാഖ് ചെല്ലാൻ കാരണം. അര മണിക്കൂറിനുള്ളിൽ തിരിച്ചെത്താമെന്ന് ഉറപ്പ് നൽകി സ്വന്തം വീട്ടിലേക്ക് പോയ യുവതി വൈകിയതിനേത്തുടർന്ന് മുത്തലാഖ് ചൊല്ലുകയായിരുന്നു.
സഹോദരന്റെ ഫോണിൽ വിളിച്ച് മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലിയെന്ന് യുവതി പറയുന്നു. വീട്ടിൽ നിന്നിറങ്ങിയപ്പോൾ അരമണിക്കൂറിനുള്ളിൽ തിരിച്ചെത്തണമെന്ന് ഭർത്താവ് പറഞ്ഞിരുന്നെന്നും പത്ത് മിനിറ്റ് മാത്രമാണ് താൻ വൈകിയതെന്നും യുവതി പറഞ്ഞു. അലിദജ് ഏരിയാ ഉദ്യോഗസ്ഥന്‍ സംഭവത്തിൽ അന്വേഷണം ഏറ്റെടുക്കുകയും ഉചിതമായ പരിഹാരം കണ്ടെത്താമെന്ന് യുവതിക്ക് ഉറപ്പ് നൽകുകയും ചെയ്തു.
വിവാഹസമയത്ത് പറഞ്ഞുറപ്പിച്ച സ്ത്രീധനം നല്‍കാത്തതിനാല്‍ ഭര്‍തൃവീട്ടില്‍ നിന്നും അക്രമത്തിനിരയായിട്ടുണ്ടെന്നും യുവതി ആരോപിച്ചു. അക്രമത്തിന്റെ ആഘാതത്തിന്‍ തനിക്ക് ഗര്‍ഭചിദ്രം സംഭവിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു. താൻ ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമാണെന്നും തനിക്ക് നീതി നേടിത്തരേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും യുവതി പറഞ്ഞു. അല്ലാത്തപക്ഷം ആത്മഹത്യ ചെയ്യുമെന്നാണ് യുവതിയുടെ നിലപാട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ