'മുസ്ലീം സ്ത്രീകളെ തെരുവിലിട്ട് ബലാത്സംഗം ചെയ്യണം'; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്; നടപടി

ഹിന്ദുക്കള്‍ മുസ്ലിം സ്ത്രീകളെ തെരുവിലിട്ട് ബലാല്‍സംഗം ചെയ്യണമെന്ന് മഹിളാ മോര്‍ച്ചാ നേതാവ് സുനിതാ സിങ് ഗൗഡ്
'മുസ്ലീം സ്ത്രീകളെ തെരുവിലിട്ട് ബലാത്സംഗം ചെയ്യണം'; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്; നടപടി

ലഖ്‌നോ:  ഹിന്ദുക്കള്‍ മുസ്ലിം സ്ത്രീകളെ തെരുവിലിട്ട് ബലാല്‍സംഗം ചെയ്യണമെന്ന് മഹിളാ മോര്‍ച്ചാ നേതാവ് സുനിതാ സിങ് ഗൗഡ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നേതാവിന്റെ ആഹ്വാനം. വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ സംഘടനയില്‍ നിന്നും സുനിതയെ പുറത്താക്കി.

'10 പേരുള്ള സംഘമായി ഹിന്ദു സഹോദരന്മാര്‍ മാറുകയും മുസ്ലിങ്ങളുടെ ഉമ്മമാരെയും സഹോദരിമാരെയും പരസ്യമായി തെരുവില്‍വെച്ച് ലൈംഗികമായി ആക്രമിക്കുകയും ചെയ്യണം. എന്നിട്ടവരെ ചന്തയില്‍ മറ്റുള്ളവര്‍ കാണാന്‍ വേണ്ടി കെട്ടിത്തൂക്കണം. ഇന്ത്യയെ  സംരക്ഷിക്കാന്‍ മുസ്ലീം സഹോദരിമാരുടെയും ഉമ്മമാരുടെയും അഭിമാനം കൊള്ളയടിക്കാതെ മറ്റുവഴിയില്ലെന്നാണ് സുനിത ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു. എന്നാല്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെയാണ് സംഘടന നടപടിയെടുത്തത്. 

സുനിതാ സിംഗ് ഗൗറിന്റെ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ വിവാദ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ്  പറഞ്ഞു. ഇത്തരം വിദ്വേഷപരാമര്‍ശം നടത്തുകയെന്നത് സംഘടനയുടെ ലക്ഷ്യമല്ലെന്നും ദേശീയ പ്രസിഡന്റ് വ്യക്തമാക്കി. പരാമര്‍ശത്തിനെതിരെ സിപിഎം ഉള്‍പ്പടെയുളള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com