മുംബൈ: മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദേവ്റ രാജിവച്ചു. രാഹുല്‍ ഗാന്ധിയുടെ രാജിക്ക് പിന്തുണയറിയിച്ചാണ് തന്റെ രാജിയെന്ന് മിലിന്ദ് ദേവ്റ പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ നയിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ദേവ്റ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരുന്നു. എഐസിസി ജനറൽ സെക്രട്ടറിമാരായ മല്ലികാർജുൻ ഖാർഗെയും കെസി വേണുഗോപാലിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ദേവ്റെ വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ മുംബൈ സൗത്തിൽനിന്നു മിലിന്ദ് ദേവ്റെ ജനവിധി തേടിയിരുന്നു. എന്നാൽ ശിവസേനയുടെ അരവിന്ദ് സാവന്തിനോട് ദേവ്റെ പരാജയപ്പെട്ടിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ രാജ്യത്ത് മാറി മറിഞ്ഞെന്ന് പറഞ്ഞ അദ്ദേഹം ഇനി പാര്‍ട്ടി ശക്തിപ്പെടുത്താനാണ് എല്ലാവരും തയ്യാറെടുക്കേണ്ടത്. ഒരു മൂന്നംഗ സിമിതി നിരീക്ഷണത്തിനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുമായി മുംബൈയില്‍ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആരൊക്കെയാണ് ഇവരെന്ന് തീരുമാനിക്കാനായി നേതാക്കളുമായി ചര്‍ച്ച നടക്കുകയാണ്. മുംബൈ കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കാനായി എന്റെ പ്രവര്‍ത്തനം തുടരും, ദേവ്റ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ