ലൈംഗികബന്ധത്തിന് വിസമ്മതിച്ചു: ഭാര്യയെ കൊന്ന ശേഷം യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചു

വീട്ടില്‍ ദമ്പതികള്‍ മാത്രമുണ്ടായിരുന്ന സമയത്ത് യുവാവ് തന്റെ 20കാരിയായ ഭാര്യയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗൊരഖ്പൂര്‍: ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് സ്വന്തം ജനനേന്ദ്രിയം അറുത്ത് മാറ്റി. ഉത്തര്‍പ്രദേശിലെ സിദ്ദാര്‍ത്ഥ്‌നഗര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് 24കാരനായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

വീട്ടില്‍ ദമ്പതികള്‍ മാത്രമുണ്ടായിരുന്ന സമയത്ത് യുവാവ് തന്റെ 20കാരിയായ ഭാര്യയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. പക്ഷേ യുവതി വഴങ്ങിക്കൊടുക്കാന്‍ തയാറായില്ല. ഇതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം സ്വന്തം ജനനേന്ദ്രിയം അറുത്ത് മാറ്റുകയും ചെയ്തു.

ഇയാള്‍ ഇപ്പോള്‍ ഗൊരഖ്പൂരിലെ ബാബ രാഖവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്തദിവസം രാവിലെ അയല്‍വാസികളാണ് ഇയാളെ രക്തത്തില്‍ കുളിച്ച നിലയില്‍ വീണുകിടക്കുന്നതായി കണ്ടെത്തിയത്. ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഗുജറാത്തിലെ സൂറത്തിലായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ യുവാവ് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com