സൈന്യത്തില്‍ ജോലി ചെയ്യാന്‍ അപേക്ഷയുമായി 2 ലക്ഷം സ്ത്രീകള്‍: റിക്രൂട്ട്‌മെന്റ് ഉടന്‍

ഇവര്‍ക്ക് വേണ്ടി ഈ മാസം അവസാനത്തോടെ ബല്‍ഗാമില്‍ വെച്ച് റിക്രൂട്ട്‌മെന്റ് റാലി നടത്തും. 
പ്രതീകാത്മ ചിത്രം
പ്രതീകാത്മ ചിത്രം

ഡല്‍ഹി: സൈന്യത്തില്‍ ജോലി ചെയ്യാന്‍ ആഗ്രഹിച്ച് അപേക്ഷ സമര്‍പ്പിച്ചത് രണ്ടു ലക്ഷം സ്ത്രീകള്‍. കോപ്‌സ് ഓഫ് മിലിട്ടറി പൊലീസ് (സിഎംപി) വിഭാഗത്തില്‍ അടുത്തിടെ വിജ്ഞാപനം ചെയ്ത 100 ഒഴിവുകളിലേക്കാണ് രണ്ട് ലക്ഷത്തോളം സ്ത്രീകള്‍ അപേക്ഷിച്ചത്. ഇവര്‍ക്ക് വേണ്ടി ഈ മാസം അവസാനത്തോടെ ബല്‍ഗാമില്‍ വെച്ച് റിക്രൂട്ട്‌മെന്റ് റാലി നടത്തും. 

ഓഫിസര്‍ തസ്തികകളിലേക്ക് മാത്രമായിരുന്നു ഇതുവരെ സൈന്യം സ്ത്രീകളെ നിയമിച്ചിരുന്നത്. യുദ്ധവിമാനങ്ങളില്‍ നിന്നും യുദ്ധക്കപ്പലുകളില്‍ നിന്നുമൊക്കെ ഇവരെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. സിഎംപിയുടെ ഭാഗമായി 100 വനിതകളെ നിയമിക്കുന്നതോടെ ഇതിന് മാറ്റം വരികയാണ്. 

സിഎംപിയുടെ ബെംഗളൂരു കേന്ദ്രത്തിലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്ന വനിതാ സൈനികര്‍ക്ക് പരിശീലനം നല്‍കുക. ശേഷം ജമ്മു കശ്മീരിലെ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വനിതകളെ നിയന്ത്രിക്കാനും മറ്റുമുള്ള ഡ്യൂട്ടിയില്‍ ഇവരെ നിയോഗിക്കും. 

പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നിയന്ത്രിക്കാന്‍ വനിതാ സൈനികര്‍ ഇല്ലാത്തത് സൈന്യത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടായിരുന്നു. വനിതകളെ നിയമിക്കുന്നതിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരമാവുമെന്നാണ് നിഗമനം. ഇതിനൊപ്പം, പീഡനം, സ്ത്രീകള്‍ക്കെതിരായ അക്രമം എന്നീ കേസുകളിലും വനിതാ ജവാന്‍മാരുടെ സേവനം പ്രയോജനപ്പെടുത്താനാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com