ബംഗലൂരു : ഭർത്താവിന് ഇഷ്ടപ്പെട്ട പദവിയിലേക്ക് സ്ഥലംമാറ്റം നൽകി കർണാടകത്തിൽ രാജിഭീഷണി മുഴക്കിയ വനിതാ എംഎൽഎയെ കോൺഗ്രസ് നേതൃത്വം അനുനയിപ്പിച്ചു. ഖാനാപുരയിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ അഞ്ജലി നിംബാൽക്കറുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ വിമതനീക്കം നടത്തിയ ഒരാളെ പിന്തിരിപ്പിച്ചത്.
അ‍്ജലിയുടെ ഭർത്താവായ, സംസ്ഥാന പൊലീസ് സിഐഡി വിഭാഗം ഐ ജി ഹേമന്ത് നിംബാൽക്കർക്ക് അഴിമതിവിരുദ്ധ ബ്യൂറോയിലേക്കാണ് സ്ഥലംമാറ്റം നൽകിയത്. ഭർത്താവിന് സ്ഥലംമാറ്റംവേണമെന്ന് അഞ്ജലി നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഈ ആവശ്യം പരിഗണിച്ചിരുന്നില്ല.
സംസ്ഥാനത്ത് വിമതനീക്കം ശക്തമായതോടെ ഈ ആവശ്യവുമായി അഞ്ജലി രംഗത്തെത്തി. അല്ലെങ്കിൽ വ്യാഴാഴ്ച രാജിവെക്കാനാണ് അഞ്ജലി പദ്ധതിയിട്ടിരുന്നത്. ഇതോടെയാണ് അവർ ആവശ്യപ്പെട്ട പോസ്റ്റിലേക്ക് ഭർത്താവിനെ നിയമിച്ച് പ്രശ്നം പരിഹരിച്ചത്. ഐ ജി ഹേമന്ത് നിംബാൽക്കർ മാറിയ ഒഴിവിൽ സിഐഡിയിലേക്ക് എം ചന്ദ്രശേഖറെ നിയമിച്ചു. ഇദ്ദേഹം നിലവിൽ അഴിമതിവിരുദ്ധ ബ്യൂറോയിൽ ഐജി ആണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ