ബന്ധം തുടര്‍ന്നാല്‍ കാമുകനെ കൊല്ലുമെന്ന് ഭര്‍ത്താവിന്റെ ഭീഷണി; യുവതി കാമുകന്റെ ഭാര്യയെ കൂട്ടുപിടിച്ച് ഭര്‍ത്താവിനെ കഴുത്തു ഞെരിച്ചു കൊന്നു; ദ്യശ്യങ്ങള്‍ പകര്‍ത്തി; അറസ്റ്റ്

ഭര്‍ത്താവുമായി യുവതി ബന്ധം പുലര്‍ത്തുന്നതില്‍ വിരോധമില്ലാതിരുന്ന ഭാര്യ ബാനു കൊലയ്ക്ക് സഹായങ്ങള്‍ ചെയ്യുകയായിരുന്നു
ബന്ധം തുടര്‍ന്നാല്‍ കാമുകനെ കൊല്ലുമെന്ന് ഭര്‍ത്താവിന്റെ ഭീഷണി; യുവതി കാമുകന്റെ ഭാര്യയെ കൂട്ടുപിടിച്ച് ഭര്‍ത്താവിനെ കഴുത്തു ഞെരിച്ചു കൊന്നു; ദ്യശ്യങ്ങള്‍ പകര്‍ത്തി; അറസ്റ്റ്

ചെന്നൈ: യുവതിയും കാമുകന്റെ ഭാര്യയും ചേര്‍ന്ന് ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ച ചെന്നൈ നെര്‍കുണ്ടത്താണു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഭാര്യ ഗായത്രി (28), ബാനു (28) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാനുവിന്റെ ഭര്‍ത്താവ് മഹേന്ദ്രന്‍ ഒളിവിലാണ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ

ഭാര്യ ഗായത്രിക്കും രണ്ടു മക്കള്‍ക്കുമൊപ്പം കഴിയുകയായിരുന്നു കൊല്ലപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍ നാഗരാജ്. ഇയാളുടെ സുഹൃത്തായിരുന്നു മഹേന്ദ്രന്‍. ഇരു കുടുംബങ്ങളും തമ്മിലും നല്ല അടുപ്പത്തിലായിരുന്നു. ഇതിനിടെ ഗായത്രിയും മഹേന്ദ്രനും തമ്മില്‍ പ്രണയത്തിലായി. വിവരമറിഞ്ഞ നാഗരാജ് ഇരുവരെയും വിലക്കുകയും തുടര്‍ന്നാല്‍ മഹേന്ദ്രനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് ഗായത്രി കുട്ടികളുമായി സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ ആഴ്ചയിലാണ് ഇവരെ നാഗരാജ് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയത്. ഇനിയും എന്തെങ്കിലും വഴിവിട്ട ബന്ധത്തിലേര്‍പ്പെട്ടാല്‍ മഹേന്ദ്രനെ കൊല്ലാന്‍ മടിക്കില്ലെന്ന് അയാള്‍ ആവര്‍ത്തിച്ചു. ഇതില്‍ ഭയന്ന ഗായത്രി സുഹൃത്തും മഹേന്ദ്രന്റെ ഭാര്യയുമായ ബാനുവിനോട് വിവരം പറഞ്ഞു. തന്റെ ഭര്‍ത്താവുമായി ഗായത്രി ബന്ധം പുലര്‍ത്തുന്നതില്‍ വിരോധമില്ലാതിരുന്ന ബാനു കൊലയ്ക്ക് അവരെ സഹായിക്കുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെ ഗായത്രിയും ബാനുവും ചേര്‍ന്ന് നാഗരാജിനെ തലയണ മുഖത്തമര്‍ത്തിയും ദുപ്പട്ട കഴുത്തില്‍ മുറുക്കിയും കൊലപ്പെടുത്തി. പിറ്റേന്ന് യാതൊന്നും സംഭവിക്കാത്ത തരത്തില്‍ ഗായത്രി പണിക്കുപോകുകയും ചെയ്തു. കുറച്ചു സമയത്തിനുശേഷം വീട്ടിലെത്തിയ ഗായത്രിയുടെ സഹോദരനാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കൊലപാതക ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും കണ്ടെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com