ഹിന്ദുവെന്ന് തെറ്റിദ്ധരിപ്പിച്ച് ദേശിയ ഷൂട്ടിങ് താരത്തെ വിവാഹം ചെയ്തു; യുവാവിനും അമ്മയ്ക്കും എതിരേ കേസ്

റാഖിബുള്‍ ഹസന്‍ എന്ന യുവാവാണ് രഞ്ജിത് കോലിയെന്ന പേരില്‍ താരയെ വിവാഹം ചെയ്യുകയായിരുന്നു
ഹിന്ദുവെന്ന് തെറ്റിദ്ധരിപ്പിച്ച് ദേശിയ ഷൂട്ടിങ് താരത്തെ വിവാഹം ചെയ്തു; യുവാവിനും അമ്മയ്ക്കും എതിരേ കേസ്

റാഞ്ചി; ഹിന്ദുവെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം ചെയ്‌തെന്ന  ദേശിയ ഷൂട്ടിങ് താരത്തിന്റെ പരാതിയില്‍ യുവാവിനും അമ്മയ്ക്കുമെതിരേ കേസ് എടുത്തു.  താര സഹദേവ് എന്ന ഷൂട്ടിങ് താരത്തിന്റെ പരാതിയില്‍ സിബിഐ കോടതിയാണ് കേസെടുത്തത്. റാഖിബുള്‍ ഹസന്‍ എന്ന യുവാവാണ് രഞ്ജിത് കോലിയെന്ന പേരില്‍ താരയെ വിവാഹം ചെയ്യുകയായിരുന്നു. 

റാഖിബുളിനെ കൂടാതെ ഇയാളെ സഹായിച്ചതിന് നാല് പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. യുവാവിന്റെ മാതാവ് കൗശല്‍ റാണി, മുന്‍ ജഡ്ജി പങ്കജ് ശ്രിവാസ്തവ്, ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഗായ രാജേഷ് പ്രസാദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, കുറ്റവാളിയെ സഹായിക്കുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. 

2014 ലാണ് തന്നെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചു എന്ന ആരോപണവുമായി താര സഹദേവ് ഭര്‍ത്താവിനെതിരേ രംഗത്തെത്തുന്നത്. തുടര്‍ന്ന് 2015 ല്‍ കേസ് സിബിഐക്ക് കൈമാറി. 2018 ല്‍ ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചു. തന്നെ മതം മാറ്റാനായി റാഖിബുള്‍ ശ്രമിച്ചിരുന്നെന്നും താര സഹദേവ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇത് ലൗ ജിഹാദാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com