ഭാര്യയേയും പിഞ്ചുകുഞ്ഞിനേയും കൊലപ്പെടുത്തിയെന്ന്‌ സംശയം; ഭര്‍ത്താവിനേയും അമ്മയേയും ആള്‍ക്കൂട്ടം അടിച്ചുകൊന്നു

ഭാര്യയേയും, കുഞ്ഞിനേയും ജൂണ്‍ അഞ്ച് മുതല്‍ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച ഇവരുടെ വീട്ടിലെ സെപ്ടിക് ടാങ്കിനുള്ളില്‍ നിന്നും കുഞ്ഞിന്റേയും യുവതിയുടേയും മൃതദേഹം നാട്ടുകാര്‍ കണ്ടെടുത്തു
ഭാര്യയേയും പിഞ്ചുകുഞ്ഞിനേയും കൊലപ്പെടുത്തിയെന്ന്‌ സംശയം; ഭര്‍ത്താവിനേയും അമ്മയേയും ആള്‍ക്കൂട്ടം അടിച്ചുകൊന്നു

ഗോഹട്ടി: പൊലീസുകാര്‍ നോക്കിനില്‍ക്കെ അമ്മയേയും മകനേയും ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഭാര്യയേയും ഇവരുടെ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനേയും അമ്മയും മകനും ചേര്‍ന്ന് കൊലപ്പെടുത്തി എന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ഇവരെ ആക്രമിച്ചത്. അസമിലെ തിന്‍സുകിയ ജില്ലയിലെ ഷോപുര്‍ തേയില എസ്റ്റേറ്റില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. 

അജയ് താന്‍ടി, ഇയാളുടെ അമ്മ ജമുന താന്‍ടി എന്നിവരാണ് കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. ഇയാളുടെ ഭാര്യയേയും, കുഞ്ഞിനേയും ജൂണ്‍ അഞ്ച് മുതല്‍ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച ഇവരുടെ വീട്ടിലെ സെപ്ടിക് ടാങ്കിനുള്ളില്‍ നിന്നും കുഞ്ഞിന്റേയും യുവതിയുടേയും മൃതദേഹം  കണ്ടെടുത്തു. 

പിന്നാലെ, രോഷാകുലരായ നാട്ടുകാര്‍ കമ്പും വടിയുമായി അമ്മയേയും മകനേയും ആക്രമിച്ചു. ഇവരെ ആള്‍ക്കൂട്ടം ആക്രമിക്കുമ്പോള്‍ പൊലീസ് അടുത്തുണ്ടായെങ്കിലും ഒന്നും ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്. ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത് വിവാദം തീര്‍ത്ത്‌തോടെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. യുവതിയുടെ പിതാവിന്റെ പരാതിയിലും, ആള്‍ക്കൂട്ട ആക്രമണത്തിന്റെ പേരിലുമാണ് കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com