വ്യോമസേന വിമാനാപകടം : മൂന്ന് മലയാളികള്‍ അടക്കം 13 പേരും മരിച്ചു ; സ്ഥിരീകരണം

അപകടത്തില്‍ എല്ലാവരും മരിച്ചതായി വിമാനത്തിലുണ്ടായിരുന്ന 13 പേരുടെയും കുടുംബത്തെ വ്യോമസേന അറിയിച്ചു
വ്യോമസേന വിമാനാപകടം : മൂന്ന് മലയാളികള്‍ അടക്കം 13 പേരും മരിച്ചു ; സ്ഥിരീകരണം


ന്യൂഡല്‍ഹി : അരുണാചല്‍പ്രദേശില്‍ തകര്‍ന്നുവീണ വ്യോമസേന വിമാനത്തില്‍ ഉണ്ടായിരുന്ന 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്. എയര്‍ഫോഴ്‌സ് വിമാനം എഎന്‍ 32 തകര്‍ന്ന സ്ഥലത്ത് പരിശോധന നടത്തിയ വ്യോമസേന തിരച്ചില്‍ സംഘം അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു. അപകടത്തില്‍ എല്ലാവരും മരിച്ചതായി വിമാനത്തിലുണ്ടായിരുന്ന 13 പേരുടെയും കുടുംബത്തെ വ്യോമസേന അറിയിച്ചു. 

ആ മാസം മൂന്നിനാണ് വ്യോമസേനയുടെ എഎന്‍ 32 വിമാനം അരുണാചലില്‍ തകര്‍ന്ന് വീണത്. അപടകത്തില്‍പ്പെട്ട വിമാനത്തില്‍ മൂന്ന് മലയാളികള്‍ അടക്കം 13 പേരാണ് ഉണ്ടായിരുന്നത്. അനൂപ് കുമാര്‍, ഷെറിന്‍, വിനോദ് കുമാര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട മലയാളികള്‍. 

ജൂണ്‍ മൂന്നിന് ഉച്ചയോടെയാണ് വ്യോമസേനയുടെ എഎന്‍ 32 വിമാനം കാണാതാകുന്നത്. കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അരുണാചലിലെ സിയാംഗ് ജില്ലയിലെ പയൂം സര്‍ക്കിളിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വിമാനത്തിന്റെ സഞ്ചാരപാതയില്‍ നിന്ന് 20 കിലോമീറ്ററോളം മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com