ബിഷ്കെക്ക്: ഒടുവിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗഹൃദസംഭാഷണം നടത്തി. ഷാങ്ഹായി സഹകരണ സമിതി (എസ്സിഒ) ഉച്ചകോടിയുടെ രണ്ടാം ദിവസമായ ഇന്നാണ് (വെള്ളിയാഴ്ച) ഇരുനേതാക്കളും പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
നേതാക്കൾക്കായുള്ള വിശ്രമമുറിയിലാണ് ഇരുവരും കണ്ടുമുട്ടിയത്. എന്നാൽ പാകിസ്ഥാൻ പ്രധാനമന്ത്രിയുമായി ഔദ്യോഗിക കൂടിക്കാഴ്ചകളൊന്നും നടന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യാ-പാക് പ്രധാനമന്ത്രിമാർ തമ്മിലുള്ള ആദ്യ ആശയവിനമയമായിരുന്നു ഇത്.
കിർഗിസ്ഥാൻ പ്രസിഡന്റ് സൂർണോബേയ് ജീൻബികോവ് വ്യാഴാഴ്ച നടത്തിയ അത്താഴ വിരുന്നിൽ ഇരുനേതാക്കളും കണ്ടുമുട്ടിയെങ്കിലും സംസാരിച്ചിരുന്നില്ല. ബിഷ്ഹേക്കിൽ പാക്കിസ്ഥാനുമായി ഒരുതരത്തിലുമുള്ള ഉഭയകക്ഷി ചർച്ചകൾ ഉണ്ടാവില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ