രണ്ടാം ഭാര്യയും മക്കളും ചേര്‍ന്ന് മൂന്നാം ഭാര്യയെ കൊന്നു, മൃതദേഹം ചാക്കില്‍ക്കെട്ടിയെറിഞ്ഞു

നല്ല സൊപാറ മേഖലയിലെ ഒരു മാളിനു സമീപം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 
രണ്ടാം ഭാര്യയും മക്കളും ചേര്‍ന്ന് മൂന്നാം ഭാര്യയെ കൊന്നു, മൃതദേഹം ചാക്കില്‍ക്കെട്ടിയെറിഞ്ഞു

മുംബൈ: മുംബൈയില്‍ 35കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ രണ്ട് മക്കളും രണ്ടാം ഭാര്യയും അറസ്റ്റില്‍. നാല്‍പ്പത്തിയഞ്ചുകാരനായ ഭര്‍ത്താവ് സുശീല്‍ മിശ്രയ്‌ക്കൊപ്പം ലിങ്ക് റോഡ് അപ്പാര്‍ട്ട്‌മെന്റില്‍ കഴിയുന്ന യോഗിത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. നല്ല സൊപാറ മേഖലയിലെ ഒരു മാളിനു സമീപം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 

തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കൊലപാതകത്തില്‍ പങ്കാളികളായ രണ്ട് പെണ്‍കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. പൂര്‍വ്വ വൈരാഗ്യവും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് കൊവപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ലേബര്‍ കോണ്‍ട്രാക്ടറായ സുശീല്‍ മിശ്രയ്ക്ക് മൂന്ന് ഭാര്യമാരാണുള്ളത്. ഉത്തര്‍പ്രദേശില്‍ കഴിയുന്ന ആദ്യഭാര്യയില്‍ സുശീലിനു രണ്ടു പെണ്‍മക്കളുണ്ട്. രണ്ടാം ഭാര്യ പാര്‍വതി മുംബൈയില്‍ തന്നെയാണു താമസിച്ചിരുന്നത്. 2017ലാണ് മിശ്ര പാര്‍വതിയെ വിവാഹം കഴിക്കുന്നത്. ഇവര്‍ ഒന്നിച്ച് ആദ്യ വിവാഹത്തിലെ രണ്ടു പെണ്‍മക്കള്‍ക്കൊപ്പം ഡോണ്‍ റോഡിലെ അപ്പാര്‍ട്ട്‌മെന്റിലാണു താമസിച്ചിരുന്നത്. 

കുറച്ചു നാളുകള്‍ക്കു ശേഷം യോഗിതയെ കണ്ടുമുട്ടിയ മിശ്ര അവരെ വിവാഹം കഴിച്ചതോടെ പാര്‍വതിക്കും കുട്ടികള്‍ക്കും നല്‍കിയിരുന്ന സാമ്പത്തിക സഹായം മുടങ്ങി. യോഗിതയ്ക്കു മുന്നില്‍ വച്ച് മിശ്ര അപമാനിക്കുക കൂടി ചെയ്തതോടെ പാര്‍വതിയുടെ പക വര്‍ധിച്ചു. മിശ്ര ബിസിനസ് ആവശ്യങ്ങള്‍ക്കായി ഗുജറാത്തിനു പോയ സമയം നോക്കി പാര്‍വതിയും മിശ്രയുടെ ആദ്യവിവാഹത്തിലെ രണ്ടു മക്കളും ചേര്‍ന്ന് യോഗിതയെ ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു. 

ഒരു പെണ്‍കുട്ടിയുടെ കാമുകനും ഇവരെ സഹായിക്കാന്‍ തയാറായതായാണ് വിവരം. ഇവര്‍ നാലു പേരും ചേര്‍ന്ന് ലിങ്ക് റോഡിലെ അപ്പാര്‍ട്ട്‌മെന്റിലെത്തി യോഗിതയെ കൊലപ്പെടുത്തിയെന്നാണു പൊലീസ് ഭാഷ്യം. അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മദ്യം നല്‍കി വശത്താക്കിയാണ് ഇവര്‍ യോഗിതയുടെ അടുത്തെത്തിയത്. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഫഌറ്റിന്റെ കതക് തുറന്ന സംഘം ഉറങ്ങിക്കിടന്ന യോഗിതയെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്നു മൃതദേഹം പുതപ്പില്‍ കെട്ടി മാളിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. 

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച പൊലീസ് യോഗിതയുടെ മൃതദേഹം ഓട്ടോറിക്ഷയിലാണ് അവിടേയ്ക്ക് എത്തിച്ചതെന്നു വ്യക്തമായി. ഏതാണ്ട് നാലായിരത്തോളം ഓട്ടോറിക്ഷകള്‍ പരിശോധിച്ചതിലൂടെ മൃതദേഹം എത്തിച്ച ഓട്ടോയുടെ ഡ്രൈവറെ പൊലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 

യോഗിതയ്ക്ക് അസുഖമാണെന്നും ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് നാലംഗ സംഘം ഓട്ടോ വിളിച്ചതെന്നു െ്രെഡവര്‍ പറഞ്ഞു. പുതപ്പു ചുറ്റിയ നിലയില്‍ യോഗിതയുടെ മൃതദേഹം ഓട്ടോയില്‍ കയറ്റിയതിനാല്‍ െ്രെഡവര്‍ക്കു മനസിലായില്ല. ഒഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ അതേപോലെ തന്നെ നാലുപേരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്ത് െ്രെഡവര്‍ അറിയാതെ ഉപേക്ഷിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറും മിശ്രയുടെ ഒരു മകളും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com