തീവ്രവാദത്തിന് എതിരായ പോരാട്ടത്തില്‍ മോദിയുടെ കാര്‍ക്കശ്യം മന്‍മോഹന് ഇല്ലായിരുന്നുവെന്ന് ഷീല ദീക്ഷിത്; വിവാദം

തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ മോദിയുടെ അത്ര കാര്‍ക്കശ്യം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഉണ്ടായിരുന്നില്ലെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത്
തീവ്രവാദത്തിന് എതിരായ പോരാട്ടത്തില്‍ മോദിയുടെ കാര്‍ക്കശ്യം മന്‍മോഹന് ഇല്ലായിരുന്നുവെന്ന് ഷീല ദീക്ഷിത്; വിവാദം

ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ മോദിയുടെ അത്ര കാര്‍ക്കശ്യം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഉണ്ടായിരുന്നില്ലെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷീല ദീക്ഷിത്തിന്റെ പ്രസ്താവന.

'അതെ ഞാന്‍ അംഗീകരിക്കുന്നു, മന്‍മോഹന് മോദിയുടെ അത്ര നിശ്ചയദാര്‍ഢ്യം ഇല്ലായിരുന്നു. എന്നാല്‍ മോദി ഇത് ചെയ്യുന്നത് രാഷ്ട്രീയ നേട്ടത്തിനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു' മുംബൈ ഭീകരാക്രമണത്തോടുള്ള യുപിഎ സര്‍ക്കാറിന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ദീക്ഷിത് പറഞ്ഞു.

2008ലെ ഭീകരാക്രമണത്തില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ സൈനിക നടപടിക്ക് അനുമതി നല്‍കിയിരുന്നു. താജ് ഹോട്ടലിലും മറ്റിടങ്ങളിലുമായി നടന്ന വെടിവെപ്പില്‍ 150ാളം പേരാണ് അന്ന് കൊല്ലപ്പെട്ടത്. പാകിസ്ഥാനെതിരെ സൈനിക നടപടിയുമായി മുന്നോട്ടു പോകുന്നത് തീവ്രവാദം ഇല്ലായ്മ ചെയ്യാനോ പാകിസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിതത്വം മെച്ചപ്പെടുത്താനോ സഹായിക്കില്ലെന്നായിരുന്നു മന്‍മോഹന്‍ സിങ്ങ് സര്‍ക്കാറിന്റെ നിലപാട്.

എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ, ഉറിയില്‍ നടന്ന ഭീകാരക്രമണത്തിന് മറുപടിയെന്നോണം 2016 ഇന്ത്യ സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തി എന്ന്് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുകയും ഇത് വലിയ തോതില്‍ രാഷ്ട്രീയവത്കരിക്കപ്പെടുകയും ചെയ്തിരുന്നു.

ഷീല ദീക്ഷിതിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി ബിജെപി പ്രചാരണം ആരംഭിച്ചതോടെ കോണ്‍ഗ്രസ് വെട്ടിലായി. പ്രസ്താവന വിവാദമായതോടെ തിരുത്തി ഷീല രംഗത്തെത്തി. തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് അവര്‍ ആരോപിച്ചു.

'മന്‍മോഹന്‍ സിങ്ങിനെക്കാളും തീവ്രവാദത്തിന്റെ കാര്യത്തില്‍ ശക്തമായ നിലപാടെടുക്കന്നയാളാണെന്ന് ചിലര്‍ക്ക് തോന്നാമെന്നും, എന്നാല്‍ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഫലമാണിത്' എന്നായിരുന്നു താന്‍ പറഞ്ഞതെന്ന് ഷീല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com