മാഗസിന്‍ എഡിറ്ററെ 24 കാരി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; കൊലനടത്തിയത് രണ്ട് വര്‍ഷമായുള്ള പീഡനം താങ്ങാനാവാതെ

പാണ്ഡെയുടെ അസിസ്റ്റന്റായി ജോലി നോക്കിയിരുന്ന അന്‍കിത മിശ്രയാണ് അറസ്റ്റിലായിരിക്കുത്
മാഗസിന്‍ എഡിറ്ററെ 24 കാരി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; കൊലനടത്തിയത് രണ്ട് വര്‍ഷമായുള്ള പീഡനം താങ്ങാനാവാതെ

തേനി; ന്യൂസ് മാഗസിന്‍ എഡിറ്ററുടെ കൊലപാതകത്തില്‍ ഒരു യുവതി ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ തേനിയിലാണ് സംഭവമുണ്ടായത്. ഇന്ത്യ അണ്‍മൗണ്ട് എന്ന മാഗസിന്റെ എഡിറ്റര്‍ നിത്യാനന്ദ പാണ്ഡയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. പാണ്ഡെയ്‌ക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച 24 കാരിയാണ് അറസ്റ്റിലായിരിക്കുന്നത്. 

മാര്‍ച്ച് 15 മുതലാണ് പാണ്ഡെയെ കാണാതാകുന്നത്. ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് തേനിയിലെ ഖാര്‍ബോ യിലുള്ള ഖര്‍ഡി ഗ്രാമത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. തലയ്‌ക്കേണ്ട പരുക്കാണ് മരണത്തിന് കാരണമായിരിക്കുന്നത്. 

ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന്റെ പ്രതികാരമായാണ് കൊല നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ യുവതിയ്ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി പാണ്ഡെയില്‍ നിന്ന് ലൈംഗിക പീഡനം ഏല്‍ക്കേണ്ടതായി വന്നിട്ടുണ്ട്. പാണ്ഡെയുടെ അസിസ്റ്റന്റായി ജോലി നോക്കിയിരുന്ന അന്‍കിത മിശ്രയാണ് അറസ്റ്റിലായിരിക്കുത്. കൂടാതെ പ്രിന്റിങ് പ്രസ് നടത്തുന്ന സതീഷ് ഉമാശങ്കര്‍ മിശ്ര എന്ന 34 കാരനും അറസ്റ്റിലായിട്ടുണ്ട്. 

മൂന്ന് വര്‍ഷം മുന്‍പാണ് അന്‍കിത പാണ്ഡെയ്‌ക്കൊപ്പം ജോലി ചെയ്തിട്ടുള്ളത്. രണ്ട് വര്‍ഷമായി പാണ്ഡെയില്‍ നിന്ന് പീഡനം ഏല്‍ക്കുകയാണെന്നും അതിനെ തുടര്‍ന്നാണ് സതീഷുമായി ചേര്‍ന്ന് കൊല നടത്താന്‍ പദ്ധതി തയാറാക്കിയതെന്നും അന്‍കിത പൊലീസിനോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com