മുംബൈ: വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പെയിന്റിംഗുകൾ ഇന്ന് ലേലം ചെയ്യും. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത 68 അപൂർവ്വ എണ്ണഛായാചിത്രങ്ങളാണ് ഇന്ന് ലേലം ചെയ്യുന്നത്. പെയിന്റിംഗുകൾക്ക് 30കോടി മുതൽ 50 കോടി രൂപ വരെ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മുംബൈയിലാണ് ലേലം.
രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരത്തിലൊരു ലേലം നടക്കുന്നതെന്ന് ആദായനികുതി വകുപ്പ് അധികൃതർ പറയുന്നു. വസ്തു, സ്വര്‍ണ്ണം, ആഢംബര വസ്തുക്കള്‍ തുടങ്ങിയവ ഇതിനുമുന്‍പും ലേലം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് പെയിന്റിംഗുകള്‍ ലേലം ചെയ്യുന്നത്.
കോടതി ഉത്തരവ് ലഭിച്ചതിന് പിന്നാലെയാണ് ലേല നടപടികള്‍ ആരംഭിച്ചത്. സാഫ്രണ്‍ആര്‍ട്ട് എന്ന സ്ഥാപനമാണ് ലേലം നടത്തുന്നത്. രാജാരവി വര്‍മ്മ ചിത്രങ്ങളും വിഎസ് ഗായ്‌തോണ്ടെയുടെ അബ്‌സ്ട്രാക്ട് പെയിന്റിംഗുകളും ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലേലം അനുവദിച്ചുകൊണ്ടുള്ള നടപടിക്കെതിരെ മോദിയുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചെങ്കിലും കേസ് നാളെയാണ് പരിഗണിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ