ലൈസൻസ് റദ്ദാക്കി; വനിതാ ഓഫീസറെ വെടിവച്ചു കൊന്ന് കടയുടമ ആത്മഹത്യ ചെയ്തു

മരുന്നു കടയുടെ ലൈസൻസ് റെയ്ഡ് നടത്തി റദ്ദാക്കിയ വനിതാ ഓഫീസറെ ഓഫീസിൽ കയറി വെടിവച്ചു കൊന്ന ശേഷം കടയുടമ ആത്മഹത്യ ചെയ്തു
ലൈസൻസ് റദ്ദാക്കി; വനിതാ ഓഫീസറെ വെടിവച്ചു കൊന്ന് കടയുടമ ആത്മഹത്യ ചെയ്തു

മൊഹാലി: മരുന്നു കടയുടെ ലൈസൻസ് റെയ്ഡ് നടത്തി റദ്ദാക്കിയ വനിതാ ഓഫീസറെ ഓഫീസിൽ കയറി വെടിവച്ചു കൊന്ന ശേഷം കടയുടമ ആത്മഹത്യ ചെയ്തു. പഞ്ചാബിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ (എഫ്ഡിഎ) വനിതാ ഓഫീസർ നേഹാ ഷോരി (36) ആണു കൊല്ലപ്പെട്ടത്. വെടിവച്ച ബൽവിന്ദർ സിങിനെ (50) ആളുകൾ തടഞ്ഞു നിർത്തിയപ്പോൾ സ്വയം നിറയൊഴിച്ചു മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണത്തിന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ് ഉത്തരവിട്ടു.

പഞ്ച്കുള സ്വദേശിനിയായ നേഹാ ഷോരി 2016 മുതൽ ലൈസൻസിങ് അതോറിറ്റിയായി ജോലി നോക്കി വരികയായിരുന്നു. 2009ൽ ബൽവിന്ദർ സിങിന്റെ കടയിൽ നിന്നു ലഹരി മരുന്നു ഗുളികകൾ കണ്ടെത്തിയതിനെ തുടർന്ന് ഇവർ ലൈസൻസ് റദ്ദാക്കിയതാണു വൈരാഗ്യത്തിനു കാരണം.

ഇന്നലെ രാവിലെ പത്തരയോടെ ബൈക്കിൽ ഓഫീസിലെത്തിയ ബൽവിന്ദർ സിങ്  നേഹയുടെ നേരെ വെടിയുതിർത്തു. തുടർന്നു രക്ഷപ്പെടാൻ ഇയാൾ നടത്തിയ ശ്രമം ഓഫീസിലുള്ളവർ തടസപ്പെടുത്തിയപ്പോൾ നെഞ്ചിലും തലയിലും നിറയൊഴിച്ചു ജീവനൊടുക്കുകയായിരുന്നു. നേഹയുടെ ഭർത്താവ് ബാങ്ക് ഉദ്യോഗസ്ഥനാണ്. രണ്ട് വയസുള്ള മകളുണ്ട്. ബൽവിന്ദർ സിങിന് ഭാര്യയും രണ്ട് പെൺ മക്കളും മകനുമാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com