മോദിക്കെതിരെ കഴിഞ്ഞ അഞ്ചു വര്‍ഷം പോരാടിയത് കോണ്‍ഗ്രസ്; മായാവതിയുടേയും അഖിലേഷിന്റെയും കണ്‍ട്രോള്‍ മോദിയുടെ കയ്യില്‍: രാഹുല്‍ ഗാന്ധി

ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി സഖ്യത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
മോദിക്കെതിരെ കഴിഞ്ഞ അഞ്ചു വര്‍ഷം പോരാടിയത് കോണ്‍ഗ്രസ്; മായാവതിയുടേയും അഖിലേഷിന്റെയും കണ്‍ട്രോള്‍ മോദിയുടെ കയ്യില്‍: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി സഖ്യത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിക്കെതിരെ കഴിഞ്ഞ അഞ്ചു വര്‍ഷം പോരാടിയത് കോണ്‍ഗ്രസാണ്. തനിക്ക് മോദിയെ പേടിയില്ല. അഞ്ചു വര്‍ഷം മോദിയോട് എസ്പിയോ ബിഎസ്പിയോ പോരാടിയില്ല. മായാവതിയുടെയും അഖിലേഷിന്റെയും കണ്‍ട്രോളര്‍ മോദിയുടെ കയ്യിലാണെന്നും രാഹുല്‍ ആരോപിച്ചു.  


എസ്പി, ബിഎസ്പി മുക്ത ഭാരതമെന്ന് മോദി പറഞ്ഞിട്ടില്ല. മോദിക്ക് തന്റെ മേല്‍ സമ്മര്‍ദം ചെലുത്താനാവില്ല. പക്ഷേ എസ്പിക്കും ബിഎസ്പിക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്താനാവും. അതാണ് അവരുടെ ചരിത്രമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

'കാവല്‍ക്കാരന്‍ കള്ളന്‍' എന്ന പരാമര്‍ശം രാഹുല്‍ ആവര്‍ത്തിച്ചു. മോഷണം നടത്തിയ ശേഷം മോദി പറയുന്നു എല്ലാവരും കാവല്‍ക്കാരാണെന്ന്. എന്നാല്‍ ബാക്കി കാവല്‍ക്കാരെല്ലാം നല്ലവരാണ്. 56 ഇഞ്ച് നെഞ്ചളവുള്ള കാവല്‍ക്കാരന്‍ മാത്രമാണ് മോഷണം നടത്തി മുപ്പതിനായിരം കോടി അനില്‍ അംബാനിക്ക് നല്‍കിയതെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com