സിസിടിവി കേടായത് നിമിത്തമായി ; ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി ടെക്‌നീഷ്യനും പൊലീസും ; പിഞ്ചുപെണ്‍കുട്ടികളെ പീഡിപ്പിച്ചുവന്ന 63 കാരന്‍ അറസ്റ്റില്‍

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പീഡനത്തിനിരയായ മൂന്നു കുട്ടികളെ കണ്ടെത്തി
സിസിടിവി കേടായത് നിമിത്തമായി ; ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി ടെക്‌നീഷ്യനും പൊലീസും ; പിഞ്ചുപെണ്‍കുട്ടികളെ പീഡിപ്പിച്ചുവന്ന 63 കാരന്‍ അറസ്റ്റില്‍

മീററ്റ് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 63 കാരന്‍ പിടിയില്‍. റിട്ടയേഡ് ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവായ വിമല്‍ ചന്ദ് എന്നയാളാണ് പൊലീസിന്‍രെ പിടിയിലായത്. രണ്ടു വര്‍ഷത്തിനിടെ നിരവധി കുട്ടികളെ ഇയാള്‍ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 

ഇയാളുടെ വീട്ടിലെ സിസിടിവികള്‍ കേടായതാണ് സംഭവം പുറംലോകം അറിയാനിടയാക്കിയത്. ടെക്‌നീഷ്യന്‍ നന്നാക്കാന്‍ ശ്രമിക്കുന്നതിനിടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിത്തരിച്ചുപോയി. ഇക്കാര്യം അറിഞ്ഞ പൊലീസ് ഉടന്‍ തന്നെ വിമല്‍ചന്ദിന്റെ ജാഗ്രതി വിഹാറില്‍ പരിശോധന നടത്തുകയും, അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പീഡനവാര്‍ത്ത അറിഞ്ഞ് പ്രദേശമാകെ ഞെട്ടലിലാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പീഡനത്തിനിരയായ മൂന്നു കുട്ടികളെ കണ്ടെത്തി. ഇവരെല്ലാം പത്തുവയസ്സിന് താഴെയുള്ളവരാണ്. ദൃശ്യങ്ങളിലുള്ള പീഡനത്തിന് ഇരയായ ശേഷിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ്.  

ഇയാള്‍ക്ക് പെണ്‍കുട്ടികളെ ലഭിച്ചതെങ്ങനെയെന്ന് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണെന്ന് മീററ്റ് എസ്എസ്പി നിതിന്‍ തിവാരി പറഞ്ഞു. ഏതെങ്കിലും ഇടനിലക്കാരനോ, പെണ്‍വാണിഭ സംഘങ്ങളോ അണോ കുട്ടികളെ എത്തിച്ചിരുന്നതെന്നും അന്വേഷിക്കുന്നുണ്ട്. 

ഇയാളുടെ വീട്ടില്‍ നിന്നും 13 സിസിടിവി ക്യാമറകളാണ് കണ്ടെടുത്തത്. പീഡനത്തിന് മുമ്പ് കുട്ടികളെ ലാപ്‌ടോപ്പില്‍ ഇയാള്‍ അശ്ലീല വീഡിയോകള്‍ കാണിക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലൈംഗികബന്ധം വീണ്ടും കാണുന്നതിന് വേണ്ടിയാണ് ഇയാള്‍ വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്താപിച്ചിരുന്നതെന്നും എസ്പി നിതിന്‍ തിവാരി പറഞ്ഞു. 

ഇന്‍ഷുറന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന വിമല്‍ചന്ദ് 2016 ലാണ് വിരമിച്ചത്. റിട്ടയേഡ് എക്‌സിക്യൂട്ടീവായ ഇയാളുടെ ഭാര്യ അതേവര്‍ഷം മരിച്ചു. ഇയാളുടെ മകള്‍ വിദേശത്തുമാണെന്ന് പൊലീസ് പറഞ്ഞു. നന്നാക്കാന്‍ കൊടുത്ത സിസിടിവി ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ടെക്‌നീഷ്യന്‍, പ്രതിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയിരുന്നതായും ആരോപണമുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com