ന്യൂഡൽഹി: ഈസ്റ്റ് ഡൽഹിയിലെ ബിജെപി സ്ഥാനാർഥി ഗൗതം ഗംഭീറിനെതിരെ പുതിയ ആരോപണവുമായി ആം ആദ്മി പാർട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗംഭീർ ഡ്യൂപ്ലിക്കേറ്റ് സ്ഥാനാർഥിയെ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയാണ് ചിത്രസഹിതം ആരോപണം ഉന്നയിച്ചത്.
ചൂട് താങ്ങാനാകാത്തതിനാൽ കാറിനകത്ത് എസിയിൽ ഇരിക്കുന്ന ഗംഭീറിന്റെ ചിത്രമാണ് ട്വീറ്റ് ചെയ്തത്. അതേ വാഹനത്തിൽ ഗംഭീറിന്റെ രൂപസാദൃശ്യമുള്ള തൊപ്പിവെച്ച മറ്റൊരാളാണ് സ്ഥാനാർഥിക്കു വേണ്ടി ജനങ്ങളുടെ അഭിവാദ്യം സ്വീകരിക്കുന്നതും തിരിച്ച് അഭിവാദ്യം ചെയ്യുന്നതും. സിനിമയിൽ സ്റ്റണ്ടിന് ഡ്യൂപ്പുകളെ ഉപയോഗിക്കുന്നതായി കേട്ടിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡ്യൂപ് ആദ്യമായിരിക്കുമെന്ന് ചിത്രം പുറത്തുവിട്ട് മനീഷ് സിസോദിയ പറഞ്ഞു.
എന്നാൽ, എഎപി അപവാദപ്രചാരണം നടത്തുകയാണെന്നു ബിജെപി നേതാക്കൾ പ്രതികരിച്ചു. പ്രചാരണത്തിനിടെ എല്ലാവരും ചെയ്യുന്നതു പോലെ ഗംഭീറും അൽപനേരം വിശ്രമിക്കാൻ കാറിൽ കയറി. ഒപ്പമുണ്ടായിരുന്ന ചിലർ പ്രചാരണവാഹനത്തിൽ നിന്നു. ഗംഭീറിന്റെ സുഹൃത്തും തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചുമതലക്കാരനുമായ ഗൗരവ് അറോറയാണു ചിത്രത്തിലുള്ളതെന്നാണ് ബിജെപിയുടെ വിശദീകരണം.
गौतम धूप में
गंभीर AC में
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ