യെച്ചൂരിക്കും റാലി നടത്താനാവില്ല; അവസാന നിമിഷം അനുമതി നിഷേധിച്ച് മമത; വിമര്‍ശനവുമായി സിപിഎം

യെച്ചൂരിക്കും റാലി നടത്താനാവില്ല; അവസാന നിമിഷം അനുമതി നിഷേധിച്ച് മമത; വിമര്‍ശനവുമായി സിപിഎം

ദുംദും മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി നെപാല്‍ദേബ് ഭട്ടാചാര്യയുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് യെച്ചൂരി എത്തുന്നത്

കൊല്‍ക്കത്ത; സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പങ്കെടുക്കുന്ന റോഡ്‌ഷോയ്ക്ക് അവസാന നിമിഷം അനുമതി നിഷേധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. ദുംദും മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി നെപാല്‍ദേബ് ഭട്ടാചാര്യയുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് യെച്ചൂരി എത്തുന്നത്. എന്നാല്‍ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതോടെ രൂക്ഷ വിമര്‍ശനവുമായി സിപിഎം രംഗത്തെത്തി. 

സിപിഎമ്മിന്റെ റാലിക്ക് അവസാന നിമിഷം അനുമതി നിഷേധിക്കുന്നതാണ് തൃണമൂലിന്റെ ജനാധിപത്യ ശൈലിയെന്നും ത്രിപുരയില്‍ ബിജെപിക്ക് വിരുദ്ധമായി വോട്ട് ചെയ്യാന്‍ പോലും അനുവാദിക്കാതിരിക്കലാണ് ബിജെപി ശൈലിയെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ഇരു പാര്‍ട്ടികളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും സിപിഎമ്മിന് മാത്രമാണ് ജനാധിപത്യ ധ്വംസനത്തിന് മറുപടി നല്‍കാനാകുകയെന്നും യെച്ചൂരി പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആയി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com