ഭാര്യയുടെ സ്വകാര്യ ഭാഗത്ത് പ്ലാസ്റ്റിക് ഗ്രിപ്പ് കുത്തിയിറക്കി, അസഹനീയമായ വേദനയില്‍ രണ്ടുവര്‍ഷം, ക്രൂരത; ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയുടെ സ്വകാര്യഭാഗത്ത് മോട്ടോര്‍സൈക്കിള്‍ ഹാന്‍ഡിലിലെ പ്ലാസ്റ്റിക് ഗ്രിപ്പ് കുത്തിയിറക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇന്‍ഡോര്‍: ഭാര്യയുടെ സ്വകാര്യഭാഗത്ത് മോട്ടോര്‍സൈക്കിള്‍ ഹാന്‍ഡിലിലെ പ്ലാസ്റ്റിക് ഗ്രിപ്പ് കുത്തിയിറക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗുരുതരാവസ്ഥയിലായ 30കാരിയില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തി പ്ലാസ്റ്റിക് ഗ്രിപ്പ് നീക്കം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രണ്ടുവര്‍ഷം മുന്‍പാണ് സംഭവം. വിവാഹിതേര ബന്ധം ആരോപിച്ച് ഭര്‍ത്താവുമായി ഭാര്യ തര്‍ക്കിക്കുന്നതിനിടയിലാണ് സംഭവം. തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായ 35 കാരനായ പ്രകാശ് ബില്‍ ക്രൂരകൃത്യം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ഭാര്യയുടെ സ്വകാര്യഭാഗത്ത് കുത്തിഇറക്കിയ മോട്ടോര്‍സൈക്കിള്‍ ഹാന്‍ഡിലിലെ പ്ലാസ്റ്റിക് ഗ്രിപ്പ് യുവതിയുടെ ഗര്‍ഭ പാത്രത്തെയും മൂത്രസഞ്ചിയെയും ചെറുകുടലിനെയും ബാധിച്ചു. ദീര്‍ഘകാലം ഗര്‍ഭപാത്രത്തില്‍ പ്ലാസ്റ്റിക് ഗ്രിപ്പ് കുടുങ്ങി കിടന്നതിനാല്‍ യുവതിക്ക് അണുബാധയുണ്ടായി. തുടര്‍ന്ന് മറ്റു അവയവങ്ങളിലേക്ക് അണുബാധ വ്യാപിക്കുകയായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള മഹാരാജ യശ്വന്തരോ ആശുപത്രി അധികൃതര്‍ പറയുന്നു. ഇത് യഥാസമയം ശസ്ത്രക്രിയ നടത്താന്‍ തടസ്സം സൃഷ്ടിച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

വേദന അസഹനീയമായതോടെയാണ് ഭര്‍ത്താവിന്റെ ദുഷ്പ്രവൃത്തി പുറം ലോകത്തെ അറിയിക്കാന്‍ ഭാര്യ തയ്യാറായതെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com