ചെന്നൈ; മകളുടെ പ്രണയബന്ധത്തെ പിന്തുണച്ചതിന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് തിരുനൽവേലിയിലാണ് സംഭവമുണ്ടായത്. ഭാര്യയെ വെട്ടിക്കൊല്ലുകയും മകളെ ഗുരുതരമായി വെട്ടിപ്പരുക്കേൽക്കുകയും ചെയ്ത ശേഷം പ്രതി പൊലീസിൽ കീഴടങ്ങി.
തിരുനെൽവേലി പുളിയങ്കുടി സ്വദേശി സമുദ്രപാണ്ടി (42)യുടെ ഭാര്യ വെള്ളത്തുറച്ചി (40), 17കാരിയായ മകൾ എന്നിവർക്കാണ് വെട്ടേറ്റത്. സമദ്രപാണ്ടിയിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. തലയ്ക്ക് പുറകിലും കൈയ്ക്കും മാരകമായി വെട്ടേറ്റ വെള്ളത്തുറച്ചി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തിരുനെൽവേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മകളുടെ നില ഗുരുതരമായി തുടരുകയാണ്.
വെള്ളത്തുറച്ചിയുടെ ബന്ധുവായ ഓട്ടോഡ്രൈവറുമായി പെൺകുട്ടി പ്രണയത്തിലായിരുന്നതായി പൊലീസ് പറഞ്ഞു. സമുദ്രപാണ്ടി ഇതിനെ എതിർത്തിരുന്നെങ്കിലും മാതാവിന്റെ പിന്തുണയോടെ മകൾ പ്രണയബന്ധം തുടർന്നു. ഇതിനേത്തുടർന്നാണ് പ്രതി അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ