രാഹുല്‍ പീരങ്കി, ഞാന്‍ എ കെ 47: നവ്‌ജ്യോത് സിങ് സിദ്ദു

2014 ല്‍ ഗംഗയുടെ മകന്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട പ്രധാനമന്ത്രി നരേന്ദ്രമോദി റഫാലിന്റെ ഏജന്റായാണ് പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു
രാഹുല്‍ പീരങ്കി, ഞാന്‍ എ കെ 47: നവ്‌ജ്യോത് സിങ് സിദ്ദു

ന്യൂഡല്‍ഹി:  2014 ല്‍ ഗംഗയുടെ മകന്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട പ്രധാനമന്ത്രി നരേന്ദ്രമോദി റഫാലിന്റെ ഏജന്റായാണ് പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു. റഫാല്‍ ഇടപാടില്‍ മോദി ബ്രോക്കറേജ് വാങ്ങിയോ ഇല്ലയോ എന്ന് അദ്ദേഹത്തോട് തനിക്ക് ചോദിക്കാനുണ്ട്.രാജ്യത്ത് എവിടെ നിന്നും സംവാദം നടത്താനും തന്നെ മോദിക്ക് വിളിക്കാവുന്നതാണെന്നും സിദ്ദു പറഞ്ഞു.

രാഹുല്‍ ഗാന്ധി വലിയ ആളാണ്. രാഹുല്‍ പീരങ്കിയാണെങ്കില്‍ താന്‍ എകെ 47 ആണെന്ന് ഹിമാലചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സിദ്ദു പറഞ്ഞു.

അഴിമതിയുമായി ബന്ധപ്പെട്ട് സംവാദത്തിന് മോദിയെ താന്‍ വെല്ലുവിളിക്കുന്നു. ഇതില്‍ പരാജയപ്പെടുകയാണെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണ്. 2014ല്‍ ഗംഗയുടെ മകന്‍ എന്ന അവകാശവാദവുമായാണ് മോദി വന്നത്. എന്നാല്‍ 2019ല്‍ റഫാലിന്റെ ഏജന്റായാണ് അദ്ദേഹം പോകുന്നതെന്നും സിദ്ദു ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com