വിഷം കഴിച്ച യുവാവിനെ ആശുപത്രിയില്‍ എത്തിച്ചില്ല, പകരം ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി; ചികിത്സ വൈകിയതോടെ മരിച്ചു

ധാരണം വെള്ളവും യുവാവിനെ കൊണ്ട് കുടിപ്പിച്ചു. വെള്ളത്തിലൂടെ വിഷം പുറത്തു വരുമെന്നായിരുന്നു അവരുടെ വിശ്വാസം
വിഷം കഴിച്ച യുവാവിനെ ആശുപത്രിയില്‍ എത്തിച്ചില്ല, പകരം ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി; ചികിത്സ വൈകിയതോടെ മരിച്ചു

ഗുരുഗ്രാം: വിഷം കഴിച്ച യുവാവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം ക്ഷേത്രത്തിലേക്ക് കൊണ്ടുപോയതോടെ ചികിത്സ കിട്ടാതെ മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. തടാകക്കരയില്‍ വിഷം കഴിച്ച നിലയില്‍ അബോധാവസ്ഥയില്‍ ഇരുപത്തിയെട്ടുകാരനായ ജീവ് രാജ് റാത്തോറിനെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. 

വിഷം കഴിച്ചെന്ന് വ്യക്തമായെങ്കിലും, ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ തയ്യാറാവാതെ വീട്ടുകാര്‍ യുവാവിനെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. ധാരണം വെള്ളവും യുവാവിനെ കൊണ്ട് കുടിപ്പിച്ചു. വെള്ളത്തിലൂടെ വിഷം പുറത്തു വരുമെന്നായിരുന്നു അവരുടെ വിശ്വാസം. മെയ് 13നാണ് യുവാവ് വിഷം കഴിച്ചത്. 

ക്ഷേത്രത്തിലെത്തിച്ച് വെള്ളം കുടിച്ചിട്ടും യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നില്ലെന്ന് തിരിച്ചറിഞ്ഞ വീട്ടുകാര്‍ യുവാവിനെ ഏറെ നേരത്തിന് ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിഷം കഴിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പക്ഷേ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മെയ് 12ന് കേരളത്തില്‍ നിന്നും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പേവിഷ ബാധിച്ച എട്ട് വയസുകാരനെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം മന്ത്രവാദിയുടെ പക്കലെത്തിക്കുകയായിരുന്നു. ചികിത്സ കിട്ടാതെ കുട്ടിക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com