പൊലീസ് സ്റ്റേഷനിലെ കവര്‍ച്ച പൊലീസറിഞ്ഞത് ഒന്നരദിവസത്തിന് ശേഷം 

മേയ് 20ന് രാവിലെ മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്‌റ്റോര്‍ ഇന്‍ചാര്‍ജ് സംഭവം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.
പൊലീസ് സ്റ്റേഷനിലെ കവര്‍ച്ച പൊലീസറിഞ്ഞത് ഒന്നരദിവസത്തിന് ശേഷം 

ശഹീദാബാദ്: പൊലീസ് സ്റ്റേഷനില്‍ മോഷണം നടന്നത് പൊലീസുകാരറിയുന്നത് ഒന്നര ദിവസത്തിന് ശേഷം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലുള്ള ശഹീദാബാദ് പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റോര്‍ മുറിയില്‍ നിന്ന് വിവിധ കേസുകളിലെ തൊണ്ടിമുതലുകളടക്കമുള്ള സാധനങ്ങളാണ്  മോഷണം പോയത്. പൊലീസ് സ്‌റ്റേഷന്‍ സമുച്ചയത്തില്‍ തന്നെയുള്ള സ്‌റ്റോര്‍ മുറിയിലാണ് മോഷണം നടന്നത്. 

മേയ് 20ന് രാവിലെ മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്‌റ്റോര്‍ ഇന്‍ചാര്‍ജ് സംഭവം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ മോഷണം നടന്നത് മെയ് 18ന് രാത്രിയിലാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

വിവിധ കേസുകളിലായി പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, വലുതും ചെറുതുമായ 90ലധികം ബാറ്ററികള്‍, രണ്ട് ഗ്യാസ് സിലിണ്ടറുകള്‍, നാല് ഹൈഡെഫിനിഷന്‍ സിസിടിവി ക്യാമറകള്‍ തുടങ്ങിയവയാണ് സ്റ്റോര്‍ മുറിയില്‍ നിന്നും നഷ്ടപ്പെട്ടത്. ഇവയ്ക്ക് പുറമേ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ഹ്യുണ്ടായ് ആക്‌സന്റ്, ഹോണ്ട സിറ്റി കാറുകളുടെ വിവിധ ഭാഗങ്ങളും മോഷണം പോയിട്ടുണ്ട്. 

മോഷ്ടിക്കപ്പെട്ട വസ്തുക്കളില്‍ ചിലത് കസ്റ്റഡിയിലെടുത്ത സ്ത്രീകളുടെ കയ്യില്‍ നിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സ്‌റ്റേഷന്‍ പരിസരത്ത് നിര്‍മ്മാണജോലികള്‍ നടക്കുന്നതിനാല്‍ പ്രധാന വാതില്‍ അടച്ചിട്ടിരിക്കുകയാണ്. ഒരു വശത്തുകൂടിയുള്ള ഗേറ്റ് വഴിയാണ് സ്‌റ്റേഷനിലേക്ക് നിലവില്‍ പ്രവേശനം. ഇതും തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിരവധി പൊലീസുകാര്‍ പോയിരിക്കുന്നതും മോഷ്ടാക്കള്‍ക്ക് സഹായകമായതായാണ് പ്രാഥമിക വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com