ഗുവാഹത്തി: ഭർത്താവിൽ നിന്ന് നിരന്തരം മർദ്ദനം ഏൽക്കേണ്ടി വന്ന ഭാര്യ ഒടുവിൽ സഹികെട്ട് ഭർത്താവിനെ കൊലപ്പെടുത്തി. 55 കാരനായ മുധിരാമിനെ ഭാര്യ ഗുണേശ്വരി ബര്‍കതകിയാണ് വടിവാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. കഴുത്തറുത്ത് കൊലപാതകം നടത്തിയ ശേഷം അറുത്ത് മാറ്റിയ തല പ്ലാസ്റ്റിക് കവറിലാക്കി അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലെത്തിച്ച് കീഴടങ്ങുകയായിരുന്നു ഇവർ.
വര്‍ഷങ്ങളായി ഭർത്താവ് ഉപദ്രവിക്കുകയാണെന്നും കോടാലി ഉപയോഗിച്ചുപോലും തന്നെ ആക്രമിച്ചിട്ടുണ്ടെന്നും ഗുണേശ്വരി പൊലീസിൽ പറഞ്ഞു. മക്കളെ ഓര്‍ത്ത് മാത്രമാണ് ഇത്രയും കാലം പിടിച്ചു നിന്നതെന്നും ഇപ്പോൾ കാര്യങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായെന്ന് ഗുണേശ്വരി പറഞ്ഞതായാണ് റിപ്പോർട്ടുകൾ. പലപ്പോഴും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നാണ് അവരുടെ വാക്കുകൾ. ദമ്പതികള്‍ക്ക് അഞ്ച് മക്കളുണ്ട്.
അസമിലെ മാസ്ഗോണില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ജില്ലാ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുണേശ്വരിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ