നേതാക്കളുടെ അസൗകര്യം, പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്നത്തെ യോഗം റദ്ദാക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയില്‍ ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് യോഗം വിളിച്ചത്
നേതാക്കളുടെ അസൗകര്യം, പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്നത്തെ യോഗം റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം റദ്ദാക്കി. പ്രതിപക്ഷ നിരയിലെ നേതാക്കളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയത് എന്നാണ് വിശദീകരണം. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയില്‍ ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് യോഗം വിളിച്ചത്. ജൂണ്‍ ആറിന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ശരത് പവാറുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും ലോക്‌സഭയില്‍ ലയിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. 

52 അംഗങ്ങളാണ് കോണ്‍ഗ്രസിന് ലോക്‌സഭയിലുള്ളത്. പ്രതിപക്ഷ നേതൃപദവി ഉറപ്പിക്കാന്‍ 55 അംഗങ്ങള്‍ വേണം. ലോക്‌സഭയില്‍ അഞ്ച് അംഗങ്ങളാണ് എന്‍സിപിക്കുള്ളത്. എന്നാല്‍, മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ കുറിച്ചും, വരള്‍ച്ചയെ കുറിച്ചുമാണ് രാഹുലുമായുലള്ള കൂടിക്കാഴ്ചയില്‍ സംസാരിച്ചത് എന്നായിരുന്നു പവാറിന്റെ വാക്കുകള്‍. 

ഇരു പാര്‍ട്ടികളും തമ്മിലുള്ള ലയനത്തെ കുറിച്ച് അറിയില്ലെന്ന് ഇരു പാര്‍ട്ടികളുടേയും സംസ്ഥാന തലത്തിലെ നേതാക്കളുടെ പ്രതികരണം. ലോക്‌സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് എംപിമാരുടെ യോഗം നാളെ ചേരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com