തിരുച്ചിറപ്പള്ളി: ക്ലാസിൽ എത്തുന്നില്ലെന്ന് മാതാപിതാക്കളോട് പരാതി പറഞ്ഞതിന് ഹോസ്റ്റല്‍ വാര്‍ഡനെ വിദ്യാര്‍ഥി കുത്തി കൊലപ്പെടുത്തി. 45വയസ്സുള്ള ജി വെങ്കിട്ടരാമനാണ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ കുത്തേറ്റ് മരിച്ചത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം.
കഴുത്തിനും അടിവയറ്റിനും കുത്തേറ്റതാണ് വെങ്കിട്ടരാമന്റെ മരണത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു.
തുടര്‍ച്ചയായി നാല് ദിവസത്തോളം അധികൃതരുടെ അനുവാദമില്ലാതെ വിദ്യാർത്ഥി കോളജിലെത്താതിരുന്ന വിവരം മാതാപിതാക്കളെ അറിയിച്ചതാണ് പ്രകോപനമുണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു. വാർഡൻ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വിദ്യാര്‍ഥിയെ ശകാരിക്കുകയുമുണ്ടായി. ഇതാണ് ഇത്തരത്തിലൊരു കൂരകൃത്യം ചെയ്യാൻ കാരണമെന്നാണ് പൊലീസ് നിഗമനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ