ADVERTISEMENT
ADVERTISEMENT
  • കേരളം
  • ദേശീയം
  • ചലച്ചിത്രം
  • കായികം
  • ധനകാര്യം
  • ജീവിതം
  • ആരോഗ്യം
  • രാജ്യാന്തരം
  • നിലപാട്
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
Home ദേശീയം

കേസ് വേറെ, സൗഹൃദം വേറെ; പരമഹംസും അന്‍സാരിയും കോടതിയിലേക്ക് പോയിരുന്നത് ഒരേ റിക്ഷയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2019 10:14 AM  |  

Last Updated: 09th November 2019 10:14 AM  |   A+A A-   |  

0

Share Via Email

 

അയോധ്യ കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയാനിരിക്കേ രാജ്യം മുഴുവന്‍ അതീവ ജാഗ്രതയിലാണ്. കേസിലെ രണ്ട് പരാതിക്കാര്‍ക്കുമൊപ്പം സഞ്ചരിച്ച ശരദ് ശര്‍മ്മയ്ക്ക് കേസിന്റെ കാലത്തെ ഓര്‍മ്മകള്‍ മറക്കാന്‍ സാധിക്കാത്തതാണ്. വിധിയെപ്പറ്റി ചിന്തിക്കുമ്പോള്‍ ശരദ് ശര്‍മ്മയ്ക്ക് അതിയായ മാനസ്സിക പിരിമുറുക്കമുണ്ട്, പക്ഷേ സമചിത്തത കൈവിടുന്നില്ല.

രാമക്ഷേത്രം നിര്‍മ്മിക്കാനായി കൊണ്ടുവന്ന കല്ലുകളും മാതൃകകളും നിറഞ്ഞിരിക്കുന്ന കര്‍സേവക്പുരത്തിലാണ് ശര്‍മ്മയുള്ളത്. 1990 സെപ്റ്റംബറിലാണ് ഈ 'കാര്യശാല' സ്ഥാപിതമായത്.

കേസിലെ പരാതിക്കാരായ രണ്ടുകൂട്ടര്‍ക്കും ഒപ്പം റിക്ഷയില്‍ സഞ്ചരിരച്ച അനുഭവം ഒരുപാടുണ്ട് ശര്‍മ്മക്ക്. ഒരാള്‍ ഗുരുവും 1992ലെ രാം ജന്‍മഭൂമി ന്യാസുമായിരുന്ന പരമഹംസ് രാമചന്ദ്ര ദാസും മറ്റൊരാള്‍ മുസ്‌ലിം വിഭാഗത്തിന് വേണ്ടി കോടതിയെ സമീപിച്ച ഹാഷിം അന്‍സാരിയും.

1992ല്‍ ബാബാരി മസ്ജിദ് തകര്‍ക്കുമ്പോള്‍ ന്യാസില്‍ അംഗമായിരുന്ന ശര്‍മ്മയ്ക്ക് പതിനെട്ട് വയസ്സാണ്. 'രാമക്ഷേത്രം നിര്‍മ്മിക്കാനായി കൊണ്ടുവന്ന കല്ലുകള്‍ക്കൊപ്പം ഞങ്ങളീ കാര്യശാലയില്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. പക്ഷേ എന്റെ ഗുരുവും ഹാഷിം അന്‍സാരിയും ഒരേ റിക്ഷയില്‍ സഞ്ചരിച്ചിട്ടുണ്ട്. ചില സമയങ്ങളില്‍ കോടതിയില്‍ പോയിരുന്നതുപോലും ഒരുമിച്ചായിരുന്നു. ഞങ്ങളുടെ വികാരങ്ങള്‍ വ്യത്യസ്തമാകാം, പക്ഷേ മനസ്സാക്ഷി അങ്ങനെയല്ല'- ശര്‍മ്മ പറയുന്നു.

മാര്‍ബിള്‍ കല്ലുകള്‍ ഉള്‍പ്പെടെയുള്ള  കല്ലുകളാണ്  ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. രാമക്ഷേത്രം നിര്‍മ്മിക്കാനായി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവന്ന കല്ലുകളും സാധനങ്ങളും ഈ കാര്യശാലയിലുണ്ട്. രാമക്ഷേത്ര നിര്‍മ്മിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ശര്‍മ്മ.

'പിങ്ക് സാന്റ് സ്റ്റോണ്‍ കൊണ്ടാണ് രാമക്ഷേത്രത്തിന്റെ ആദ്യ രണ്ടു നിലകള്‍ കെട്ടാന്‍ ഉദ്ദേശിക്കുന്നത്. നൃത്ത മണ്ഡപം, ഗര്‍ഭഗൃഹം എന്നിവയും ഇതുകൊണ്ട് നിര്‍മ്മിക്കും. 265അടി ഉയരവും 140അടി വീതിയുമുള്ളതായിരിക്കും ക്ഷേത്രം'-ശര്‍മ്മ പറയുന്നു.

 

TAGS
അയോധ്യ സുപ്രീം കോടതി വിധി ബാബാരി മസ്ജിദ്

O
P
E
N

ലക്ഷക്കണക്കിനു വധൂവരന്മാര്, സൗജന്യമായി രജിസ്റ്റര് ചെയ്യൂ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

മലയാളം വാരിക

print edition
ADVERTISEMENT
ജീവിതം
റോഡില്‍ ചത്തുകിടക്കുന്ന മൃഗത്തെ കണ്ട് വഴിമാറി പോകുന്ന ആനമനുഷ്യന്‍ കണ്ടുപഠിക്കണം ഈ ആനയെ!; വൈറല്‍ വീഡിയോ 
പ്ലാസ്റ്റിക് കയറില്‍ കുടുങ്ങിയ കൂറ്റന്‍ സ്രാവിനെ രക്ഷപ്പെടുത്തുന്നുകടലിനടിയില്‍ പ്ലാസ്റ്റിക് കയറില്‍ കുടുങ്ങി കൂറ്റന്‍ സ്രാവ്; രക്ഷപ്പെടുത്തല്‍ ( വീഡിയോ)
ബരാക്ക്/ ട്വിറ്റർഇതെന്തു ജീവി! ദേഹത്ത് വളർന്നത് 35 കിലോ കമ്പിളി; വെട്ടിയപ്പോൾ ആളെ പിടികിട്ടി (വീഡിയോ)
വിഡിയോ സ്ക്രീൻഷോട്ട്ഇതല്ല, ഇതിലപ്പുറം ചാടിക്കടന്നവളാണീ... ; ബിസ്‌ക്കറ്റ് അങ്ങനെ മുകളിൽ വയ്‌ക്കേണ്ട; വൈറൽ വിഡിയോ 
നന്ദു മഹാദേവ/ ഫേയ്സ്ബുക്ക്'എന്റെ രണ്ടു കൈകളേയും കൂടി ക്യാൻസർ കാർന്നു തിന്നാൻ തുടങ്ങി, പക്ഷെ ഞാനിപ്പോഴും ശാന്തമാണ്'
arrow

ഏറ്റവും പുതിയ

മനുഷ്യന്‍ കണ്ടുപഠിക്കണം ഈ ആനയെ!; വൈറല്‍ വീഡിയോ 

കടലിനടിയില്‍ പ്ലാസ്റ്റിക് കയറില്‍ കുടുങ്ങി കൂറ്റന്‍ സ്രാവ്; രക്ഷപ്പെടുത്തല്‍ ( വീഡിയോ)

ഇതെന്തു ജീവി! ദേഹത്ത് വളർന്നത് 35 കിലോ കമ്പിളി; വെട്ടിയപ്പോൾ ആളെ പിടികിട്ടി (വീഡിയോ)

ഇതല്ല, ഇതിലപ്പുറം ചാടിക്കടന്നവളാണീ... ; ബിസ്‌ക്കറ്റ് അങ്ങനെ മുകളിൽ വയ്‌ക്കേണ്ട; വൈറൽ വിഡിയോ 

'എന്റെ രണ്ടു കൈകളേയും കൂടി ക്യാൻസർ കാർന്നു തിന്നാൻ തുടങ്ങി, പക്ഷെ ഞാനിപ്പോഴും ശാന്തമാണ്'

arrow
ADVERTISEMENT
ADVERTISEMENT


FOLLOW US

Copyright - samakalikamalayalam.com 2021

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം