വിമാനത്തില്‍ എലി കയറി; വൈകിയത് 12 മണിക്കൂര്‍; അസ്വസ്ഥരായ യാത്രക്കാര്‍ പ്രതിഷേധത്തില്‍

പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് വിമാനത്തില്‍ എലിയെ കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്:  ഒരു എലി കാരണം എയര്‍ ഇന്ത്യ വിമാനം വൈകിയത് 12 മണിക്കൂര്‍. പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് വിമാനത്തില്‍ എലിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇതിനെ പിടിക്കാന്‍ വിമാനത്തിലെ ജീവനക്കാര്‍ നെട്ടോട്ടമായി. ഇതോടെ പന്ത്രണ്ടുമണിക്കൂറാണ് യാത്രക്കാര്‍ക്ക് നഷ്ടമായത്.

ഹൈദരാബാദില്‍ നിന്ന് വിശാഖപട്ടണത്തിലേക്ക് പുറപ്പെടുന്ന എയര്‍ഇന്ത്യ വിമാനമാണ് ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ 12 മണിക്കൂറോളം നിര്‍ത്തിയിട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ടേക്ക് ഓഫിന് തൊട്ടുമുന്‍പാണ് വിമാനത്തില്‍ എലിയെ കണ്ടത്. തുടര്‍ന്ന്  വിമാനത്തിലെ ജീവനക്കാര്‍ എലിയെ പിടികൂടാന്‍ തെരച്ചില്‍ ആരംഭിച്ചു. അതിനിടെ, 12 മണിക്കൂറാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ ചെലവഴിച്ചത്.

എയര്‍ബസിലെ എലിയുടെ സാന്നിധ്യമാണ് വിമാനം വൈകാന്‍ കാരണമെന്ന് എ്‌യര്‍ഇന്ത്യ വ്യക്തമാക്കി. തുടര്‍ന്ന് നടപടിക്രമം അനുസരിച്ച് വിമാനത്തെ അണുവിമുക്തമാക്കിയ ശേഷമാണ് യാത്ര പുനരാരംഭിച്ചതെന്ന് എയര്‍ഇന്ത്യ പറയുന്നു. അതേസമയം  ബദല്‍ സംവിധാനം ഒരുക്കാത്തതില്‍ യാത്രക്കാര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതിഷേധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com