കാമുകനുമായുളള ബന്ധത്തില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറായില്ല, ഒളിച്ചോടാന്‍ തീരുമാനിച്ചു; മകളെ അമ്മയും മകനും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

കാമുകനുമായുളള അടുപ്പത്തില്‍ നിന്ന് പിന്മാറാന്‍ മകള്‍ തയ്യാറാവാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്
കാമുകനുമായുളള ബന്ധത്തില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറായില്ല, ഒളിച്ചോടാന്‍ തീരുമാനിച്ചു; മകളെ അമ്മയും മകനും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

മുംബൈ: 23 വയസ്സുളള മകളെ കൊലപ്പെടുത്തി അമ്മ. കാമുകനുമായുളള അടുപ്പത്തില്‍ നിന്ന് പിന്മാറാന്‍ മകള്‍ തയ്യാറാവാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ 40 വയസ്സുകാരിയായ അമ്മയെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം ദക്ഷിണ മുംബൈയിലാണ് സംഭവം. പ്രതി പാപ്പു വഗേല ഷാള്‍ ഉപയോഗിച്ച് മകളെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ കുറെ നാളുകളായി മകള്‍ നിര്‍മ്മല മറ്റൊരു ആളുമായി ഇഷ്ടത്തിലായിരുന്നു. ഇത് കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. ഇതില്‍ നിന്ന് പിന്തിരിയാന്‍ മകളെ അമ്മ നിരന്തരം നിര്‍ബന്ധിക്കുമായിരുന്നു. എന്നാല്‍ ഇതിന് തയ്യാറാവാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഞായറാഴ്ച കാമുകനുമായി ഒളിച്ചോടാന്‍ നിര്‍മ്മല തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വസ്ത്രങ്ങള്‍ പായ്ക്ക് ചെയ്യുന്നതിനിടെയാണ് സംഭവം. മകള്‍ ഒളിച്ചോടുന്നതിനെ അമ്മ എതിര്‍ത്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാവുകയും കുപിതയായ അമ്മ മകളെ കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് പൊലീസിനെ സമീപിച്ച് പ്രതി കുറ്റം സമ്മതിച്ചു. അമ്മയെ സഹായിച്ച നിര്‍മ്മലയുടെ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com